Loading ...

Home India

കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്; സമരക്കാരോടു മുഖംതിരിച്ചു സർക്കാരുകൾ


ന്യൂഡൽഹി: വിവിധ കർഷക സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരം നാലാം ദിവസം പിന്നിട്ടതോടെ പാൽ, പഴം, പച്ചക്കറികളുടെ വില ഗണ്യമായി വർധിക്കുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് വിലക്കയറ്റം വർധിച്ചിരിക്കുന്നത്. വിതരണം ചെയ്യാത്ത പാൽ തറയിൽ ഒഴുക്കിക്കളഞ്ഞതു മൂലം ജയ്പൂരിൽ മാത്രം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. ഡൽഹിയിലെ പഴം, പച്ചക്കറി വിപണിയെയും കർഷക സമരം ബാധിച്ചതായി വ്യാപാരികൾ പറയുന്നു. 

കാർഷിക കടങ്ങൾ എഴുതിത്തള്ളുക, മാന്യമായ താങ്ങുവില നിശ്ചയിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് 172 കർഷക സംഘടനകളാണ് പത്ത് ദിവസത്തെ പ്രക്ഷോഭ സമരം തുടങ്ങിയത്. നഗരങ്ങളിലേക്കു തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. പച്ചക്കറി, പഴം, പാൽ തുടങ്ങിയവ ഗ്രാമങ്ങളിൽനിന്നു നഗരത്തിലെത്തിക്കുന്നതു തടഞ്ഞും ഉത്പന്നങ്ങൾ റോഡിലേക്കു വലിച്ചെറിഞ്ഞും ആയിരക്കണക്കിനു കർഷകർ നിരത്തിലിറങ്ങിയതോടെ നഗരങ്ങളിൽ ഇവയുടെ വില ക്രമാതീതമായി വർധിക്കുകയായിരുന്നു. 

അതേസമയം, സമരം കൂടുതൽ ശക്തമാക്കാനാണ് ഓൾ ഇന്ത്യ കിസാൻ മഹാസംഘ് ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ തീരുമാനം. സമാധാനപരമായാണ് സമരം നടത്തുന്നതെന്നും സമരം പൊളിക്കുന്നതിനായി സർക്കാർ അനുകൂലികൾ പാലും പച്ചക്കറികളും നശിപ്പിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുകയാണെന്നും സമരക്കാർ ആരോപിച്ചു. 

എന്നാൽ, സമരത്തിന്‍റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസും പ്രതിപക്ഷ പാർട്ടികളും ആസൂത്രണം ചെയ്യുന്ന സമരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോപിക്കുന്നു. സമരക്കാരുമായി ചർച്ചകൾക്കുപോലും സർക്കാരുകൾ തയാറായിട്ടില്ല. മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനു വേണ്ടിയാണ് കർഷക സമരമെന്നു പരിഹസിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് പ്രസ്താവന നടത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. 

Related News