Loading ...

Home Africa

ഒമിക്രോണ്‍ ഭീതിയില്‍ നിന്നും കരകയറി ദക്ഷിണാഫ്രിക്ക; നാലാം തരംഗത്തിന്‍റെ തീവ്രത കുറയുകയാണെന്ന് സര്‍ക്കാര്‍

ജോഹന്നാസ്ബര്‍ഗ്: കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം സൃഷ്ടിക്കുന്ന ഭീതിയില്‍ നിന്നും കരകയറി ദക്ഷിണാഫ്രിക്ക.കോവിഡിന്‍റെ നാലാം തരംഗത്തിന്‍റെ തീവ്രത കുറയുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒമിക്രോണ്‍ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡിന്‍റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിന്‍റെ അറിയിപ്പ്.ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ പ്രവിശ്യകളിലും കുറയുകയാണ്. ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 89,781 ആയിരുന്നു. ഒരാഴ്ച മുമ്ബ് രോഗികളുടെ എണ്ണം 127,753 ആണ്.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ദക്ഷിണാഫ്രിക്ക ഇളവ് വരുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യു ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളിലാണ് ഇളവ്. ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Related News