Loading ...

Home Africa

മാലിയില്‍ പട്ടാള അട്ടിമറി;പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്ത് സൈന്യം


ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. പ്രസിഡന്‍റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബാഹ് എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെ തലസ്ഥാന നഗരമായ ബമാക്കോക്കു സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക് മാറ്റി. കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്‍റ് ഇബ്രാഹിം ബൂബക്കര്‍ കീറ്റയെ സമാനമായി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍, പട്ടാള അട്ടിമറിയില്‍ പങ്കാളികളായ രണ്ട് സൈനിക പ്രമുഖര്‍ക്ക് സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഇടപെടല്‍.
രാഷ്ട്രീയ അസ്ഥിരതയും സൈനികര്‍ക്കിടയിലെ പോരും രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്തിട്ടില്ല. ഐ.എസ്, അല്‍ഖാഇദ പോലുള്ള ഭീകര സംഘടനകള്‍ രാജ്യത്തിെന്‍റ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്.

ഭരണ മേധാവികളെ അടിയന്തരമായി വിട്ടയക്കണമെന്ന് മാലിയിലെ യു.എന്‍ മിഷന്‍ ആവശ്യപ്പെട്ടു. മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കാനായി രൂപം നല്‍കിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലെ ഒരു സംഘം ബമാകോയിലേക്ക് തിരിച്ചിട്ടുണ്ട്. യു.എന്‍, ആഫ്രിക്കന്‍ യൂനിയന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവയും വിഷയം ഗൗരവത്തോടെയാണ് കാണുന്നത്.

സൈനിക ഭരണത്തിലായിരുന്ന രാജ്യത്തെ തിരികെ സിവിലിയന്‍ ഭരണത്തിലേക്ക് എത്തിക്കുകയെന്ന ദൗത്യവുമായാണ് എന്‍ഡാവും ഔനും ഭരണമേറിയിരുന്നത്. ഇരുവരും സൈനിക നിയന്ത്രണത്തില്‍നിന്ന് പതിയെ രാജ്യത്തെ മോചിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളാണ് വീണ്ടും പട്ടാള അട്ടിമറിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് സൂചന. എന്നാല്‍, അട്ടിമറി നടന്നിട്ടില്ലെന്നും പുതിയ പുനഃസംഘടന ശരിയായില്ലെന്ന് ബോധ്യപ്പെടുത്തല്‍ മാത്രമാണ് അറസ്റ്റിനു പിന്നിലെന്നും സൈനിക പ്രതിനിധി അറിയിച്ചു.

അതേ സമയം, മുമ്ബും ഇതേ കേന്ദ്രത്തിലെത്തിച്ചാണ് നേതാക്കളെ സൈന്യം പുറത്താക്കിയിരുന്നത്. മുന്‍ഗാമിയായ പ്രസിഡന്‍റ് കീറ്റയെയും ഇവിടെയെത്തിച്ചിരുന്നു.

Related News