Loading ...

Home Africa

ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ബോട്ടില്‍ 24 പേര്‍ ഭക്ഷണമില്ലാതെ മരിച്ചനിലയില്‍

ബാഴ്സലോണ: ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ പുറപ്പെട്ടവരുടെ ബോട്ടില്‍ 24 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദാരുണമായി മരിച്ചതായി സ്പാനിഷ് അധികൃതര്‍.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് അറ്റ്ലാന്‍റിക്കിലൂടെ സ്പെയിനിലെ കാനറി ദ്വീപുകള്‍ ലക്ഷ്യമിട്ട് വരുയായിരുന്ന ബോട്ടിലാണ് രണ്ടു കുട്ടികളടക്കം 24 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്പാനിഷ് മാരിടൈം െറസ്ക്യൂ വിഭാഗം പറഞ്ഞു. മരംകൊണ്ടുള്ള ബോട്ടില്‍ മൃതദേഹങ്ങക്കൊപ്പം മരണാസന്നരായ രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ പറഞ്ഞു. ഇവരെ ഹെലികോപ്ടറില്‍ ടെനറൈഫ് ദ്വീപിലെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഹിയറോ ദ്വീപില്‍നിന്ന് 490 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ ഒഴുകിനടക്കുന്നനിലയിലായിരുന്നു കപ്പല്‍. 22 ദിവസം മുമ്ബാണ് തങ്ങള്‍ യാത്ര തുടങ്ങിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

Related News