Loading ...

Home sports

ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെലെയെ മറികടന്നു

ടൂറിന്‍: ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റിക്കാര്‍ഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമത്. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്തിനും ക്ലബ്ബുക ള്‍ക്കുമായുള്ള ആകെ ഗോളെണ്ണത്തില്‍ ഇതിഹാസതാരം പെലെയുടെ റിക്കാര്‍ഡ് മറികടന്നാണ് റൊണാള്‍ഡോ രണ്ടാമതെത്തിയത്. സീരി എയില്‍ ഉഡീനിസിനെതിരേ രണ്ടു ഗോള്‍ നേടിയാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ പെലെയുടെ റിക്കാര്‍ഡ് കടന്നത്. റൊണാള്‍ഡോയുടെ മികവില്‍ യുവന്‍റസ് 4-1ന് ജയിച്ചു.

റൊണാള്‍ഡോ 758 ഗോള്‍ (656 എണ്ണം ക്ലബ്ബുകളിലും 102 എണ്ണം പോര്‍ച്ചുഗലിനായും). പെലെ 757 ഗോള്‍ (680 എണ്ണം ക്ലബ്ബുകളിലും 77 എണ്ണം ബ്രസീലിനായും). സാന്‍റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ്, ബ്രസീല്‍ ദേശീയ ടീം എന്നിവര്‍ക്കൊപ്പം 1956 മുതല്‍ 1977 വരെയുള്ള കാലഘട്ടത്തില്‍ പെലെ 757 ഗോളാണ് അടിച്ചത്. 758 ഗോളിലെത്തിയ റൊണാള്‍ഡോയ്ക്കു മുന്നില്‍ ഇനിയുള്ളത് 759 ഗോളുള്ള ചെക് റിപ്പബ്ലിക് താരം ജോസഫ് ബൈകാന്‍ മാത്രമാണ്. ബികാന്‍റെ ഗോളുകളേറെയും ക്ലബ് തലത്തിലായിരുന്നു. ബൈകാനും പെലെയും ആയിരത്തിലേറെ ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും ഔദ്യോഗിക കണക്കുകളിലെ ഗോളുകളുടെ എണ്ണത്തില്‍ ഇവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു. ഈ ആഴ്ച തന്നെ റൊണാള്‍ഡോ ബൈകാന്‍റെ റിക്കാര്‍ഡിനൊപ്പമെത്തി യേക്കും. എസി മിലാനെതിരേ ബുധനാഴ്ച യുവന്‍റസിനു മത്സരമുണ്ട്. ഗോള്‍ നേട്ടത്തില്‍ 742 ഗോളുള്ള ലയണല്‍ മെസിയാണ് നാലാമത്.

2002ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണൊപ്പം പ്രഫഷണല്‍ കരിയര്‍ ആരംഭിച്ച റൊണാള്‍ഡോ ക്ലബ് തലത്തില്‍ 656 ഗോള്‍ നേടിക്കഴിഞ്ഞു. സ്‌പോര്‍ട്ടിംഗിനൊപ്പം അഞ്ചു ഗോള്‍ നേടിയ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നു. യുണൈറ്റഡിനൊപ്പം 118 ഗോള്‍ നേടി. അവിടെനിന്നും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ എത്തിയ പോര്‍ച്ചുഗീസ് താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കാലവും മാഡ്രിഡിലായിരുന്നു. 438 മത്സരങ്ങളില്‍നിന്ന് 450 ഗോള്‍ നേടി. യുവന്‍റസിനായി 104 മത്സരങ്ങളില്‍നിന്ന് 83 ഗോള്‍ നേടിക്കഴിഞ്ഞു. പോര്‍ച്ചുഗലിന്‍റെ സീനിയര്‍ കുപ്പായത്തില്‍ 120 മത്സര ങ്ങളില്‍ 102 ഗോള്‍ നേടിയ താരം അടുത്തൊരു റിക്കാര്‍ഡിന്‍റെ വക്കിലാണ്. എട്ട് ഗോള്‍കൂടി നേടിക്കഴിഞ്ഞാല്‍ ഇറാന്‍റെ മുന്‍ താരം അലി ഡെയിയുടെ 109 അന്താരാഷ്‌ട്ര ഗോളെന്ന റിക്കാര്‍ഡും തകരും.

രാജ്യത്തിനും ക്ലബ്ബുകളിലുമായി 18 വര്‍ഷത്തെ കരിയറില്‍ റൊണാള്‍ഡോ ശരാശരി ഓരോ സീസണിലും 42 ഗോള്‍ വീതമാണ് നേടിയിരിക്കുന്നത്.ഉഡീനിസിനെതിരായ ജയത്തോടെ യുവന്‍റസ് അഞ്ചാം സ്ഥാനത്തേക്കു കയറി. 31-ാം മിനിറ്റില്‍ അരോണ്‍ റാംസെയുടെ പാസില്‍ റൊണാള്‍ഡോ യുവന്‍റസിനെ മുന്നിലെത്തിച്ചു. 49-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പാസില്‍ ഫെഡെറികോ ചീസ യുവന്‍റസിന്‍റെ ലീഡ് ഉയര്‍ത്തി. പിന്നാലെ റാംസെ ഗോള്‍ നേടിയെങ്കിലും വിഎആറിലൂടെ ഹാന്‍ഡ് ബോളെന്നു തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. 70-ാം മിനിറ്റില്‍ റൊണാള്‍ഡോ പെലെയുടെ റിക്കാര്‍ഡ് കടന്ന ഗോള്‍ നേടി. 90+3-ാം മിനിറ്റില്‍ പൗളോ ഡൈബാല യുവന്‍റസിന്‍റെ ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. 90-ാം മിനിറ്റില്‍ മര്‍വിന്‍ സീഗ്ലര്‍ ഉഡീനിസിന്‍റെ ആശ്വാസ ഗോള്‍ നേടി.കഴിഞ്ഞ ലീഗ് മത്സരത്തില്‍ ഫിയൊറെന്‍റീനയോട് 3-0ന് തോറ്റശേഷം യുവന്‍റസ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കു പതിച്ചിരുന്നു. ലീഗ് സീസണിലെ ആദ്യ തോല്‍വിയായിരുന്നു അത്.

14കളിയില്‍ 27 പോയിന്‍റാണ് യുവന്‍റസിനിപ്പോള്‍. നിലവിലെ സീരി എ ചാമ്ബ്യന്മാരായ യുവന്‍റസിന് ഒന്നാം സ്ഥാനക്കാരായ എസി മിലാനുമായി പത്ത് പോയിന്‍റ്് വ്യത്യാസമാണുള്ളത്. 15 കളിയില്‍ മിലാന് 37 പോയിന്‍റാണുള്ളത്; ഇത്രതന്നെ മത്സരങ്ങളില്‍ ഇന്‍റര്‍ മിലാന് 36 പോയിന്‍റും.പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടിവന്നഎസി മിലാന്‍ 2-0ന് ബെനവെന്‍റോയെ തോല്‍പ്പിച്ചു. ലൗടാരോ മാര്‍ട്ടിന്‍സ് ഹാട്രിക് നേടിയ മത്സരത്തില്‍ ഇന്‍റര്‍ 6-0ന് ക്രോട്ടോണിനെ പരാജയപ്പെടുത്തി. നാപ്പോളി 4-1ന് കാളിയാരിയെയും എഎസ് റോമ 1-0ന് സാംപ്‌ഡോറിയയെയും തോല്പിച്ചു.

Related News