Loading ...

Home sports

കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗും രക്ഷയായില്ല; അവസാന ട്വന്‍റി-20 ഓസീസിന്

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ അവസാന ട്വന്‍റി-20യില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം. 12 റണ്‍സിനാണ് ആതിഥേയരുടെ ജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് മാത്രമാണ് നേടാനായത്.

ഇന്ത്യക്കായി നായകന്‍ വിരാട് കോഹ്‌ലി തകര്‍ത്ത് അടിച്ചെങ്കിലും വിജയതീരത്ത് എത്തിക്കാന്‍ സാധിച്ചില്ല. കോഹ്‌ലി 61 പന്തില്‍ നാലു ഫോറും മൂന്നു സിക്സും സഹിതം 85 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ശിഖര്‍ ധവാനും 20 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് പിന്നീട് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. à´‡â€‹à´¤àµà´¤â€‹à´µâ€‹à´£àµà´‚ സഞ്ജു സാംസണ്‍ (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്ബര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പന്ത്രണ്ട് ട്വന്‍റി- 20 മത്സരങ്ങള്‍ക്കിടെ ഇന്ത്യയുടെ ആദ്യ തോല്‍വി കൂടിയാണിത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്. മാത്യു വേഡ് (53 പന്തില്‍ 80), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 54) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനു മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സ്റ്റീവ് സ്മിത്ത് 24 റണ്‍സ് നേടി പുറത്തായി.

നാലോവറില്‍ 34 റണ്‍സ് നേടി രണ്ടു വിക്കറ്റ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

Related News