Loading ...

Home Africa

നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ മസ്ജിദില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അബുജ : നൈജീരിയയിലെ മസ്ജിദില്‍ ഭീകരാക്രമണം. ഭീകരന്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇമാം ഉള്‍പ്പെടെയുള്ളവരെ ഭീകരന്‍ കടത്തിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. സംഫാരയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനയ്ക്കിടെ തോക്കുമായി മസ്ജിദിനകത്ത് പ്രവേശിച്ച ഭീകരന്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. മസ്ജിദിലുണ്ടായിരുന്ന 18 പേരെയാണ് ഭീകരന്‍ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദിലും പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Related News