Loading ...

Home sports

ഇംഗ്ലണ്ട് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു

സൗത്താംപ്ടണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴ മൂലം കളി തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ രണ്ട് ദിവസം മഴയും, വെളിച്ചക്കുറവും കാരണം കുറച്ച്‌ ഓവറുകള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചതെങ്കില്‍ മൂന്നാം ദിവസം മഴ കാരണം ഒരു പന്തപോലും എറിയാന്‍ സാധിച്ചില്ല. അഞ്ച് ദിവസ കളിയില്‍ പാകിസ്ഥാന്‍റെ ഒരു ഇന്നിങ്ങ്‌സ് മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒന്നാം ഇന്നിങ്ങ്‌സില്‍ പാകിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 43.1 ഓവറുകള്‍ മാത്രം ബാറ്റ് ചെയ്ത് നില്‍ക്കവെ കളി അവസാനിക്കുകയായിരുന്നു. 110/4 എന്ന നിലയില്‍ നില്‍ക്കെ ഇന്നലെ കളി അവസാനിപ്പിച്ചു. ആദ്യ കളി ജയിച്ചതിനാല്‍ ഇംഗ്ലണ്ട് 1-0 മുന്നിലാണ്.72 റണ്‍സ് നേടിയ റിസ്വാന്‍ ആണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റുകള്‍ നേടി. രണ്ടാം ദിവസം 126/ 5 എന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് വിക്കെറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 176ന് എട്ട് എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ മുഹമ്മദ് റിസ്വാന്‍ കരകയറ്റുകയായിരുന്നു.മറുപടി ബാറ്റിങ്ങില്‍ ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായതിന് ശേഷം ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളി മികച്ച ബാറ്റിങ്ങ് നടത്തി. 53 റണ്‍സ് ആണ് താരം നേടിയത്. മൊഹമ്മദ് റിസ്വാനാണ് കളിയിലെ കേമന്‍. ഓഗസ്റ്റ് 21നാണ് മൂന്നാം ടെസ്റ്റ്.

Related News