Loading ...

Home USA

ഭ്രൂണഹത്യക്കെതിരായ പ്രോ ലൈഫ് മാര്‍ച്ച്‌ ഇന്ന്: ട്രംപും പങ്കെടുക്കും

വാഷിങ്ടണ്‍: ഭ്രൂണഹത്യ നിയമത്തിനെതിരെ പ്രോ ലൈഫ് അമേരിക്ക എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ റാലിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും. 'ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാന്‍ അവകാശമുണ്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി ഭ്രൂണഹത്യക്കെതിരെ ഏറ്റവും വലിയ റാലിയാണ് ഇന്ന് വാഷിങ്ടണില്‍ നടക്കുക. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്‍റ് നേരിട്ട് ഒരു പ്രോ ലൈഫ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഇംപീച്ച്‌മെന്‍റ് നടപടി നേരിടുന്ന ട്രംപിന് യാഥാസ്ഥികരായ ക്രിസ്ത്യാനികളുടെ പിന്തുണ നേടുക എന്നതാണ് ലൈഫ് മാര്‍ച്ചില്‍                              പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സുപ്രീംകോടതി കെട്ടിടത്തിനു മുന്നില്‍ അണിനിരക്കുന്ന മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാര്‍ഡ് പ്രദര്‍ശനങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. ഗര്‍ഭസ്ഥ ശിശുവിനും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള 'മാര്‍ച്ച്‌ ഫോര്‍ ലൈഫില്‍' വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 47-ാമത് വാഷിങ്ടണ്‍ പ്രോ ലൈഫ് മാര്‍ച്ചാണ് ഇന്ന് നടക്കുക. 2017ല്‍ വാഷിങ്ടണില്‍ നടന്ന പ്രോ ലൈഫ് റാലിയില്‍ അന്നത്തെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും കുടുംബവും പങ്കുചേര്‍ന്നിരുന്നു. അന്ന് വിഡിയോ സന്ദേശത്തിലൂടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് മനുഷ്യ ജീവന്റെ സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്ന നിയമ നിര്‍മാണത്തിനെതിരെ തന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.


Related News