Loading ...

Home sports

പന്ത് കോഹ്ലിയെ രക്ഷിച്ചു, സഞ്ജുവിനെ ഇനി പ്രതീക്ഷിക്കണ്ട !

വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍102 റണ്‍സിന്റെ അത്യുജ്ജല ജയമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യ കാഴ്ച വെച്ചത്. ചെപ്പോക്കിലെ പരാജയത്തിനു പലിശ സഹിതമുള്ള മറുപടി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും അടിത്തറ കെട്ടിപ്പൊക്കി. പിന്നാലെ വന്ന വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയപ്പോള്‍ ശേഷമെത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും കൂട്ടിച്ചേര്‍ത്ത റണ്‍സ് കൂടി പരിഗണിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ആകെ പിറന്നത് 387 റണ്‍സ്. ഇതിനെ മറികടക്കാന്‍ വിന്‍ഡീസിനായില്ല.
ഇതില്‍ റിഷഭ് പന്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നേരിട്ട 16 ബോളില്‍ നിന്നായി 39 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. വിമര്‍ശകരുടെ മുഖം നോക്കിയുള്ള അടിയെന്ന് തന്നെ പറയാം. വിക്കറ്റിനു പിറകിലും പന്ത് നന്നായി തന്നെ കളിച്ചു. ചെപ്പോക്കിലും സമാനമായ പ്രകടനമായിരുന്നു പന്ത് കാഴ്ച വെച്ചത്. പന്തിന്റെ അര്‍ധസെഞ്ച്വറിയായിരുന്നു ചെപ്പോക്കില്‍ ഇന്ത്യയുടെ മുഖ്യ സമ്ബാദ്യം.ഓരോ തവണയും പന്തിനെതിരെ വിമര്‍ശനം കടുപ്പിച്ച്‌ നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നു. പല സാഹചര്യങ്ങളിലും സമ്മര്‍ദ്ദത്തിലായ പന്തിനെ അപ്പോഴൊക്കെ, ചേര്‍ത്തു പിടിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആയിരുന്നു. റിഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പറേയും ബാറ്റ്സ്മാനേയും ഒരുപോലെയാണ് കാണികള്‍ വിമര്‍ശിച്ചത്. എന്നാല്‍, പന്തിന് സമയം നല്‍കണമെന്നും അവന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പലയാവര്‍ത്തി കോഹ്ലി പറഞ്ഞിട്ടുണ്ട്.തന്നെ ചേര്‍ത്തുപിടിച്ച ക്യാപ്റ്റനെ നാണം കെടുത്താത്ത പന്തിനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. പന്ത് ഇതേ ഫോര്‍മാറ്റില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സഞ്ജു സാംസണിന്റെ കാര്യം കഷ്ടത്തിലാകും. പന്തിനു പകരം ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് സഞ്ജുവിന്റെത്. വിക്കറ്റ് കീപ്പറായോ ഫോമില്‍ അല്ലാത്ത മറ്റൊരാള്‍ക്ക് പകരമായോ സഞ്ജുവിനെ ഒരു കളിയിലെങ്കിലും പരിഗണിച്ചു കൂടേ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.എന്നാല്‍, പന്തിന് പകരം എന്തായാലും ഇനി സഞ്ജുവിനെ പരീക്ഷിക്കാന്‍ വിരാട് കോഹ്ലിയോ രവി ശാസ്ത്രിയോ സെലക്ടര്‍മാരോ തയ്യാറാകില്ലെന്ന് തന്നെ ഉറപ്പിക്കാം.

Related News