Loading ...

Home celebrity

'പേടിച്ചിട്ടില്ല, പേടിപ്പിക്കാനുമാകില്ല'

എഴുത്ത് സര്‍ഗാത്മക ആവിഷ്കാരം മാത്രമല്ല, പ്രതിരോധവുംകൂടിയാണ്. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ തൂലിക പടവാളാക്കിയവരുടെ ഇൗറ്റില്ലമായിരുന്നു നമ്മുടെ നാട്. അവരുടെ കൂട്ടത്തിലാണ് കുരീപ്പുഴ ശ്രീകുമാറും. വെറുമൊരു കവിയല്ല അദ്ദേഹം. ഒരു മതത്തിലും വിശ്വസിക്കാത്ത, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ക്കുന്ന പച്ച മനുഷ്യനാണ്. എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ് സംഘ്പരിവാരത്തിെന്‍റ അജണ്ട. അതിെന്‍റ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലത്ത് കുരീപ്പുഴക്കെതിരെ നടന്ന സംഭവം. അതേക്കുറിച്ച്‌ അദ്ദേഹം പ്രതികരിക്കുന്നു. 

എന്തായിരുന്നു അന്ന് കൊല്ലത്ത് സംഭവിച്ചത്? 
കൊല്ലം ജില്ലയിലെ കോട്ടുക്കല്‍ ഗ്രാമത്തില്‍ കൈരളി വായനശാലയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ഞാനായിരുന്നു ഉദ്ഘാടകന്‍. പൊതു മൈതാനങ്ങള്‍ കൈയേറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സ്വാഭാവികമായും6+ അന്നത്തെ എെന്‍റ പ്രസംഗവും അതേക്കുറിച്ചായിരുന്നു. ജാതിമതില്‍ െകട്ടിത്തിരിച്ച വടയമ്ബാടി മൈതാനത്തെക്കുറിച്ച്‌. ആശംസ പ്രസംഗങ്ങളും കഴിഞ്ഞ് നൂറോളം കുട്ടികള്‍ക്ക് സമ്മാനദാനം നടത്തുന്ന ചടങ്ങിനു ശേഷമാണ് ഞാന്‍ വേദി വിട്ടത്. കാറിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ഒരുസംഘം എന്നെ തടഞ്ഞു. കാര്‍ മുന്നോെട്ടടുക്കാന്‍ സമ്മതിക്കാതെ ഡിക്കിയിലും ബോണറ്റിലും ഇടിച്ചു. കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞു. ഇനിയീ ഭാഗത്ത് കണ്ടുപോകരുതെന്ന് ഭീഷണിമുഴക്കി. കാറിലുണ്ടായിരുന്നവര്‍ എനിക്ക് ചുറ്റും പ്രതിരോധവലയം തീര്‍ത്തതിനാല്‍ ഭാഗ്യത്തിന് ദേഹോപദ്രവം ഏറ്റില്ല. ഒരുവിധത്തിലാണ് അവരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. ഞാന്‍ പേടിച്ചിെട്ടാന്നുമില്ല. പേടിക്കുകയുമില്ല. ഇപ്പോഴും പഴയതുപോലെത്തന്നെ ജീവിക്കുന്നു. പ്രതിഷേധങ്ങള്‍ തുടരും.

വടയമ്ബാടി മൈതാനത്തിലെ ജാതിമതിലിനെക്കുറിച്ച്‌ പറയാമോ? 
എത്രയോ വര്‍ഷം മുമ്ബ് നമ്മള്‍ കേരളത്തില്‍നിന്ന് തുടച്ചുനീക്കിയ ജാതിവൈകൃതമാണവിടെ നടക്കുന്നത്. ദലിതുകള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് സവര്‍ണര്‍ മതില്‍ കെട്ടിത്തിരിച്ചിരിക്കയാണ് എറണാകുളം ജില്ലയിലെ വടയമ്ബാടി മൈതാനം. ഒരേക്കറോളം വരുന്ന ഭൂമിയാണത്. വെറും മതിലല്ല, ജാതിമതിലാണത്. ക്ഷേത്രത്തിെന്‍റ പേരിലാണ് അവരത് കൈയേറിയത്. പൊതുസ്ഥലങ്ങളിലെങ്കിലും അതിരുകളില്ലാതാകണം. പൊതുസ്ഥലം കൊട്ടിയടച്ചുകൊണ്ടല്ലല്ലോ ശക്തി തെളിയിക്കേണ്ടത്. അതാണ് ഞാനന്ന് പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അവരുടെ ദൈവങ്ങളെ ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം.

പൊലീസില്‍ പരാതി നല്‍കിയല്ലോ? കേരളം ഒന്നടങ്കം പ്രതിഷേധിച്ചല്ലോ? 
ആ സംഭവത്തില്‍ കേരളത്തിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. സാംസ്കാരിക ലോകം ഒപ്പം നിന്നു. എനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പ്രതികരിക്കുന്ന എഴുത്തുകാരെയും സിനിമപ്രവര്‍ത്തകരെയും ചിത്രകാരന്മാരെയും ഇല്ലാതാക്കുന്നതാണ് അവരുടെ രീതി. അത് അനുവദിച്ചുകൂടാ. വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന് സംഭവിച്ചതിന് നാം സാക്ഷിയല്ലേ. സരസ്വതി ദേവിയെ നിന്ദിക്കുന്ന ചിത്രം വരച്ചുവെന്നാരോപിച്ച്‌ അവര്‍ ഹുസൈനെ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍ മാതൃരാജ്യം വിട്ട് മറ്റൊരിടത്ത് അഭയം തേടേണ്ടി വന്നു അദ്ദേഹത്തിന്. പൗരത്വം നഷ്ടപ്പെട്ടു. ഇന്ത്യക്കു മഹാനായ ഒരു കലാകാരനെ നഷ്ടപ്പെടുത്തുകയായിരുന്നു സംഘ്പരിവാര പ്രവര്‍ത്തകര്‍. പൊലീസില്‍ പരാതി നല്‍കി. ആറുപേരെ അറസ്റ്റ് ചെയ്തു. കോടതി അവരെ വിട്ടയക്കുകയും ചെയ്തു. ഇപ്പോള്‍ എനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നാണറിയുന്നത്. എതിര്‍ക്കുന്നവരെ ഏതു വിധേനയും ഇല്ലാതാക്കുക എന്നതാണ് അവരുടെ രാഷ്ട്രീയം. ഒരുതരത്തിലുള്ള നൈതികതയും അവര്‍ക്കില്ല.

മതം സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിത്തുടങ്ങിയിരിക്കുന്നു. എങ്ങനെ മറികടക്കാമത്? 
ജാതീയതയുടെ അതിര്‍വരമ്ബുകള്‍ നമുക്കിടയിലുണ്ടായിരുന്നു. എന്നാല്‍, അതിനിടയിലും കേരളം മതേതരമായിരുന്നുവെന്നതിന് ഒരുപാട് തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. മതത്തിനതീതമായ സ്നേഹം വളര്‍ന്നുവരണം ഇവിടെ. ശബരിമലയിലെ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച്‌ ശാസ്താംപാട്ട് അവതരിപ്പിക്കാറുണ്ട്. അതിെന്‍റ താളം മാപ്പിളപ്പാട്ടിെന്‍റ ഇൗണത്തില്‍നിന്നാണ്...അതുപോലെ  മാപ്പിള രാമായണം വിളിച്ചോതുന്നതും മതേതരത്വത്തിെന്‍റ സന്ദേശംതന്നെ. 

''പണ്ട് താടിക്കാരനൗലി പാടി വന്നൊരു 
പാട്ട് കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്
കര്‍ക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്'' 


ഇങ്ങനെയാണതിെന്‍റ വരികള്‍....മലബാര്‍ മുസ്ലിംകളുടെ ഇടയില്‍ പ്രചരിക്കുന്ന പദാവലികളും ശൈലിയുമാണതില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനെതിരെയൊന്നും അക്കാലത്ത് ആരും പ്രതിഷേധിച്ചിട്ടില്ല. കാരണം, മതേതരത്വമായിരുന്നു നമ്മുടെ മുദ്ര. ആ കാലം തിരിച്ചുപിടിക്കുകയാണ് വേണ്ടത്. കേരളം ഭ്രാന്താലയമാക്കാനുള്ള ശ്രമം തടയേണ്ടിയിരിക്കുന്നു. ഇപ്പോഴുയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ നിലക്കരുത്. മതത്തിെന്‍റ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. മതവിരോധം വളര്‍ത്തിയെടുത്താണ് ബി.ജെ.പി വോട്ടുകള്‍ പിടിക്കുന്നത്. മുസ്ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. അതുപോലെ സവര്‍ണരും ദലിതരും തമ്മില്‍ അന്തരം വര്‍ധിപ്പിക്കുകയാണ്. ജാതീയമായി മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് തിരിച്ചറിയണം.

കുരീപ്പുഴ പ്രശസ്തനായെന്നും അദ്ദേഹത്തിെന്‍റ പുസ്തകങ്ങള്‍ ഇനി എളുപ്പം വിറ്റഴിയുമെന്നുമാണല്ലോ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്? 
അവരൊക്കെ ഇപ്പോഴാണ് എെന്‍റ പേര് കേള്‍ക്കുന്നതെന്നു തോന്നുന്നു. ഒരുപാട് കാലമായി സാംസ്കാരിക കേരളത്തിെന്‍റ ഭാഗമാണ് ഞാന്‍. അമ്മ മലയാളവും ജെസിയും പോലുള്ള എത്രയോ കവിതകള്‍ എഴുതിയിട്ടുണ്ട്. കിണറ്റിലെ തവളകളെപ്പോലുള്ളവരാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. അവര്‍ക്ക് കവിതയെക്കുറിച്ചറിയില്ല; കവികളെയും. അതൊക്കെ അങ്ങനെ കണ്ടാല്‍ മതി.

Related News