Loading ...

Home celebrity

ഒരുകാലത്ത് മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങി, ഇന്ന് ക്ഷേത്രത്തിലെ പൂജാരി

ബാബു നമ്ബൂതിരി എന്ന പേര് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക തൂവാനത്തുമ്ബിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞതിന് പിന്നില്‍ ബാബു നമ്ബൂതിരി എന്ന കെ.എന്‍ നീലകണ്‌ഠന്‍ നമ്ബൂതിരിയുടെ അഭിനയവഴക്കമാണെന്നതില്‍ സംശയമില്ല. തൂവാനത്തുമ്ബികള്‍ക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 38 വര്‍ഷം 214 സിനിമ. സിനിമാനടന്‍ എന്നതിലുപരി ബാബു നമ്ബൂതിരിക്ക് സ്വന്തം നാട്ടുകാര്‍ക്കിടയില്‍ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയില്‍ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാര്‍ത്ഥത്തില്‍ ഒരു 'വലിയ തിരുമേനി' തന്നെയാണ് ബാബു നമ്ബൂതിരി. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ എത്തിയാല്‍ പൂജാരിയായ ബാബു നമ്ബൂതിരിയെ കാണാം. എന്നാല്‍ എന്നും അതിന് കഴിയില്ല കേട്ടോ, 300 വര്‍ഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്ബോള്‍ മാത്രമാണ് ബാബു നമ്ബൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. 'സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ പൂജാ വിധികള്‍ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാല്‍ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കര്‍മ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്ബൂതിരി സമുദായത്തില്‍ ശാന്തിപ്പണി അറിയുന്നവര്‍ ഇപ്പോള്‍ കുറവാണ്. പുതിയ തലമുറയ്‌ക്ക് താല്‍പര്യവുമില്ല'-ബാബു നമ്ബൂതിരി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. അഭിമുഖത്തിന്റെ കൂടുതല്‍ വിശേഷങ്ങും ചിത്രങ്ങളും നവംബര്‍ ലക്കം ഫ്ളാഷ് മൂവീസില്‍.

Related News