Loading ...

Home Europe

ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണം:ത്രികക്ഷികള്‍ സഖ്യചര്‍ച്ചകള്‍ പുനരാരംഭിച്ചു

ബെര്‍ലിന്‍: ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ട്രാഫിക് ലൈറ്റ് മുന്നണിയിലെ കക്ഷികളായ എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി സഖ്യ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. തെരഞ്ഞെടുപ്പിന് കഴിഞ്ഞു രണ്ടാഴ്ചയായിട്ടും വിജയിച്ച ഏറ്റവും വലിയ കക്ഷിയായ എസ്പിഡിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ത്രിതല കക്ഷികള്‍ക്കിടയിലെ 10 മണിക്കൂര്‍ നീണ്ട രണ്ടാമത്തെ ചര്‍ച്ചകളാണ് തിങ്കളാഴ്ച നടന്നത്.

നിലവിലെ ധനമന്ത്രി ഒലാഫ് ഷോള്‍സാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ ജി 20 ധനമന്ത്രിമാരുടെ യോഗത്തിനായി എസ്പിഡി ചാന്‍സലര്‍ സ്ഥാനാര്‍ഥി ഒലാഫ് ഷോള്‍സ് പുറപ്പെടുന്നതിന് മുന്പ് ചൊവ്വാഴ്ച രാവിലെ 4 മണിക്കൂര്‍ കൂടി ചര്‍ച്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. യുഎസില്‍ നിന്ന് ഷോള്‍സ് ബെര്‍ലിനില്‍ തിരിച്ചെത്തിയതിനുശേഷം വെള്ളിയാഴ്ച നടക്കും. ചര്‍ച്ചകളുടെ അവസ്ഥയെക്കുറിച്ച്‌ തിങ്കളാഴ്ച പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.എന്നാല്‍ ഈ ആഴ്ചാവസാനത്തോടെ പ്രാരംഭ ഫലങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു.

ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്‍റെ സിഡിയു പാര്‍ട്ടി ഈ വര്‍ഷാവസാനത്തോടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പോള്‍ സിമിയാക്ക് തിങ്കളാഴ്ച പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റുകളോട് പാര്‍ട്ടി പരാജയപ്പെട്ട വിനാശകരമായ തെരഞ്ഞെടുപ്പിനുശേഷം പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. മെര്‍ക്കലിന്‍റെ കീഴില്‍ 16 വര്‍ഷക്കാലം അധികാരത്തിലിരുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ സെപ്റ്റംബറിലെ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ കുറഞ്ഞ വിജയം നേടിയതിന് ശേഷം പതിറ്റാണ്ടുകളിലെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധിയുമായി പൊരുതുകയാണ്.

നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ അര്‍മിന്‍ ലാഷെറ്റ് കഴിഞ്ഞയാഴ്ച സ്ഥാനം ഒഴിയാന്‍ താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നതരുടെ പുതിയ നിര നിര്‍ണയിക്കുന്നതിനും അംഗങ്ങള്‍ക്ക് എങ്ങനെ നേതൃത്വ തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ പങ്കെടുക്കാമെന്നും കോണ്‍ഗ്രസിന്‍റെ തീയതി നവംബര്‍ 2 ന് പ്രഖ്യാപിക്കുമെന്ന് സീമിയാക്ക് പറഞ്ഞു.

കോണ്‍ഗ്രസ് ഡിസംബര്‍ 6 മുതല്‍ 13 വരെ ഡ്രെസ്ഡനിലാവും നടക്കുക. ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍-വെസ്ററ്ഫാലിയയുടെ സംസ്ഥാന പ്രീമിയര്‍ ആയ ലാഷെറ്റ് ജനുവരിയിലാണ് സിഡിയുവിന്‍റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

Related News