Loading ...

Home Europe

ബ്രിട്ടനില്‍ ഒരു വര്‍ഷത്തിനിടെ കോവിഡ് മരണമില്ലാത്ത ദിനം; 'നേട്ടത്തിന് പിന്നില്‍ വാക്സിന്‍'

ബ്രിട്ടനില്‍ ഒരു വര്‍ഷത്തിനിടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാര്‍ച്ചിന് ശേഷമാണ് രാജ്യത്ത് കോവിഡ് മരണമില്ലാത്ത ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 1,27,782 പേരാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് ബ്രിട്ടന്‍.
ഇന്നലെ കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയാണ് ഔദ്യോഗികമായി അറിയിച്ചത്. രാജ്യം മുഴുവന്‍ ഈ ദിവസം സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനത്തോളം പേര്‍ക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സൗജന്യമായി നല്‍കിക്കഴിഞ്ഞു. കൃത്യമായ വാക്സിനേഷന്‍ തന്നെയാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെയും വിലയിരുത്തല്‍. ജൂണ്‍ 21 ന് സമ്ബദ്‌വ്യവസ്ഥയെ അണ്‍‌ലോക്ക് ചെയ്യുന്നതിനുള്ള അവസാന ഘട്ട പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് രാജ്യം.

Related News