Loading ...

Home Europe

ഡോക്ടറേറ്റ് യോഗ്യതയിലെ ക്രമക്കേട്: ജര്‍മന്‍ കുടുംബക്ഷേമമന്ത്രി സ്ഥാനം രാജിവച്ചു

ബെര്‍ലിന്‍: ഡോക്ടറേറ്റ് യോഗ്യതയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെച്ചൊല്ലി ജര്‍മനിയിലെ കുടുംബക്ഷേമ മന്ത്രി ഫ്രാന്‍സിസ്ക ഗിഫി തല്‍സ്ഥാനം രാജിവച്ചു. ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്‍റെ വിശാല മുന്നണിയുടെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ മെര്‍ക്കല്‍ വിശദീകരണം ആവശ്യപ്പെടുകയും മന്ത്രിയുടെ വിശദീകരണത്തിനുശേഷം അവര്‍ തല്‍സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിയ്ക്കുകയുമായിരുന്നു. മന്ത്രിയുടെ അത്ഭുതകരമായ മറുപടിയായി മന്ത്രിസഭയിലെ അംഗങ്ങള്‍ à´ˆ നീക്കത്തെ എതിര്‍ത്തുവെങ്കിലും 43 കാരിയും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയുമായ മന്ത്രി ഗിഫി രാജിയില്‍ ഉറച്ചു നിന്നു. à´—ിഫിയുടെ ഡോക്ടറേറ്റിനായുള്ള പ്രബന്ധത്തില്‍ മോഷ്ടിച്ചെടുത്ത കാര്യങ്ങളാണ് ചേര്‍ത്തിരിക്കുന്നത് എന്ന ആരോപണങ്ങളാണ് രാജിയുടെ പശ്ചാത്തലം.

രാജി സംബന്ധിച്ച്‌ ഗിഫി മുന്പ് വിപുലമായ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും പിന്നീട് അത് കെട്ടടങ്ങിയിരുന്നു.

2010 മുതല്‍ അവരുടെ പ്രബന്ധത്തെക്കുറിച്ച്‌ ആരോപണം ഉയരുകയും പിന്നീട് പുതിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ബെര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റി 2019 ല്‍ ഇതിന്‍റെ രണ്ടാമത്തെ അവലോകനം നടത്തിയിരുന്നു, തലക്കെട്ട് പിന്‍വലിക്കേണ്ടതില്ല എന്ന തീരുമാനമെടുത്ത ശേഷം, 2020 ല്‍ നടപടിക്രമം വീണ്ടും തുറന്നു. 2019 മുതല്‍ അന്തിമവും നിയമപരവുമായ അഡ്മിനിസ്ട്രേറ്റീവ് ആക്ടിന് ഒരു വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നത്.

നടപടികളുടെ ഫലം പുറത്തുവരാതെ ഇനി ശീര്‍ഷകം ഉപയോഗിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. പുതുതായി നിയോഗിച്ച കമ്മിറ്റി ഇപ്പോള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. ബര്‍ലിനിലെ ഫ്രീ യൂണിവേഴ്സിറ്റി ജൂണ്‍ ആരംഭം വരെ അഭിപ്രായം പറയാന്‍ അവസരം നല്‍കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തുമെന്നും, അതിനുശേഷം, നിലവിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

2018 മാര്‍ച്ച്‌ മുതല്‍ ഗിഫെ ഫെഡറല്‍ ഫാമിലി അഫയേഴ്സ് മന്ത്രിയാണ്. 2020 നവംബര്‍ മുതല്‍ അവര്‍ എസ്പിഡി ബെര്‍ലിന്‍ ചെയര്‍മാനും ഭരണ മേയര്‍ പദവിയിലെ ഉന്നത സ്ഥാനാര്‍ഥിയുമായിരുന്നു.

മെര്‍ക്കലിന്‍റെ ഭരണകാലാവധി തീരാന്‍ നാലുമാസം ബാക്കി നില്‍ക്കെ മന്ത്രിസഭയിലെ ഒരാള്‍ ഡോക്ടറേറ്റ് മോഷണത്തില്‍ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ചത് മെര്‍ക്കലിന്‍റെ പതിച്ഛായയ്ക്ക് കോട്ടം വന്നിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 26 നാണ് നടക്കുന്നത്. നിലവില്‍ ഭരണമുന്നണിയിലെ പ്രബല കക്ഷികളായ സിഡിയുവിനും എസ്പിഡിയ്ക്കും തെരഞ്ഞെടുപ്പ് മടുക്കുന്തോറും ജനസമ്മതിയില്‍ മങ്ങലാണ് ഉണ്ടാവുന്നത്. പരിസ്ഥിതി വാദികളായ ദ ഗ്രീന്‍ പാര്‍ട്ടിയും അതിന്‍റെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയുമായ അന്നലീന ബെയര്‍ബോക്കാണ് ഇപ്പോള്‍ മെര്‍ക്കല്‍ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍മീന്‍ ലാഷെറ്റിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.

Related News