Loading ...

Home Europe

ജര്‍മ്മന്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന് തിരിച്ചടി

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ രണ്ടു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്കു തിരിച്ചടി. ഈ വര്‍ഷം സെപ്റ്റംബറില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ബാഡന്‍ ജൂര്‍ത്തംബെര്‍ഗ്,​ റൈന്‍ലന്റ് പലേറ്റിനേറ്റ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാഡന്‍ ജൂര്‍ത്തംബെര്‍ഗില്‍ ഗ്രീന്‍സ് പാര്‍ട്ടി 31.4 % വോട്ട് നേടിയപ്പോള്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് 23.4% വോട്ടാണു ലഭിച്ചത്. സമീപത്തെ റൈന്‍ലന്റ് പലേറ്റിനേറ്റില്‍ 35.5% വോട്ടോടെ ഇടതു പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്സിനാണു ഭൂരിപക്ഷം. ഇവിടെ 26.9% വോട്ടാണു മെര്‍ക്കലിന്റെ പാര്‍ട്ടി നേടിയത്. ഇരു സംസ്ഥാനങ്ങളിലും മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനായിരുന്നു സ്വാധീനം. 16 വര്‍ഷത്തിനുശേഷം ചാന്‍സലര്‍ സ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനവും മെര്‍ക്കല്‍ ഒഴിയാനിരിക്കെയാണ് പാര്‍ട്ടി തിരിച്ചടി നേരിടുന്നത്. രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടുകക്ഷി ഭരണത്തിനാണ് സാദ്ധ്യത. വാക്സീനേഷന്‍ നടപടികളിലെ ക്രമക്കേടും കൊവിഡ് നിയന്ത്രിക്കുന്നതിലെ പിടിപ്പുകേടുമാണ് മേര്‍ക്കലിന് തിരിച്ചടിയായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Related News