Loading ...

Home Europe

കനത്ത ഹിമപാതവും മഞ്ഞുവീഴ്ചയും;നിശ്ചലമായി ജര്‍മനി

ബര്‍ലിന്‍: ജര്‍മനിയില്‍ കനത്ത ഹിമപാതവും മഞ്ഞുവീഴ്ചയും മഴയും മൂലം രാജ്യം ഏറെക്കുറെ നിശ്ചലമായി. തിങ്കളാഴ്ച വരെ റെയില്‍ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കയാണ്. പ്രാദേശിക, ദീര്‍ഘദൂര ഗതാഗതത്തിന് തിങ്കളാഴ്ച കൂടുതല്‍ നിയന്ത്രണങ്ങളും ഉണ്ടാവും.

നിലവില്‍ എര്‍ഫുര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട് അം മെയിന്‍, കാസല്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനുകളൊന്നുമില്ല. ഹാളെ / ലൈപ്സിഗ്, മാഗ്ഡെബുര്‍ഗ് കണക്ഷനില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയിലും റെയില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ലോവര്‍ സാക്സോണി, ബ്രെമ്മന്‍, ഹാനോവര്‍ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. ശൈത്യകാലത്തെ കൊടുങ്കാറ്റില്‍ പ്രത്യേകിച്ച്‌ ആഘാതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്കായി ട്രെയിനുകളുണ്ട്, ഉദാഹരണത്തിന് ഹാംബുര്‍ഗ്, ഹാനോവര്‍, ഡോര്‍ട്മണ്ട്, മുന്‍സ്ററര്‍, ഹാളെ, ലൈപ്സിഗ്, കാസല്‍ എന്നിവിടങ്ങളില്‍. ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്ക് അവിടെ ക്യാന്പ് ചെയ്യാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ ജര്‍മനിയില്‍ കാലാവസ്ഥാ കലുഷിതമാവുമെന്നുള്ള മുന്നറിയിപ്പ് ഉണ്ടായതിനാല്‍ ഞായറാഴ്ച പ്രതീക്ഷിച്ചത്ര കുഴപ്പങ്ങള്‍ ഉണ്ടായില്ല.കാലാവസ്ഥ മോശമായി തുടരുകയാണ്. ഇക്കാരണത്താല്‍, മിക്ക സംസ്ഥാനങ്ങളും, നിരവധി ജില്ലകളും തിങ്കളാഴ്ച സ്കൂളുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവില്ല.വുപ്പര്‍ത്താലിലെ സസ്പെന്‍ഷന്‍ റെയില്‍വേയില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപെടുത്തി.കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിന്‍ ഇനി കടന്നുപോകാന്‍ കഴിയില്ലെന്നും നിര്‍ത്തിവച്ചിരിക്കുകയാണെന്നും അഗ്നിശമന വകുപ്പ് വക്താവ് പറഞ്ഞു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശൈത്യത്തിന്‍റെ മേലങ്കിയണിച്ച്‌ ജര്‍മനി മഞ്ഞിന്‍ പുതപ്പിനുള്ളിലാണ്. വരുംദിനങ്ങളിലും ഈ സ്ഥിതിതന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തിനൊപ്പം ശൈത്യദുരിതവും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടായി തീര്‍ന്നിരിയ്ക്കയാണ്.

Related News