Loading ...

Home Europe

കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാന്‍സ്

പാരിസ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാന്‍സ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാര്‍ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.700ലധികം പേര്‍ക്ക് ഇതിനകം പൗരത്വം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, ശുചീകരണ തൊഴിലാളികള്‍, ഷോപ് തൊഴിലാളികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗം ഏറ്റവും മാരകമായി പടര്‍ന്ന ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഫ്രാന്‍സുമുണ്ട്.രോഗികളുടെ മരണനിരക്കും ഗണ്യമായി കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് പൗരത്വ സംരംഭം ആദ്യമായി പ്രഖ്യാപിച്ചത്. സാധരണ നിലയില്‍ ഫ്രാന്‍സില്‍ അഞ്ചു വര്‍ഷം സ്ഥിരം താമസിച്ചവരെയാണ് പൗരത്വത്തിന് പരിഗണിക്കുക. എന്നാല്‍, കോവിഡ് പ്രതിരോധ മേഖലയിലുള്ളവര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മതിയാകും. 2,890 പേര്‍ ഇതുവരെ അപേക്ഷിച്ചിതായി അധികൃതര്‍ അറിയിച്ചു.

Related News