Loading ...

Home Europe

ബെലാറൂസില്‍ ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്ക് എതിരെ വന്‍ പ്രക്ഷോഭം

കാല്‍ നൂറ്റാണ്ടിലധികമായി യൂറോപ്യന്‍ രാജ്യമായ ബെലാറൂസില്‍ അധികാരത്തില്‍ തുടരുന്ന ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്ക് എതിരെ പ്രക്ഷോഭം ശക്തം. ഫാക്ടറികള്‍ അടയ്ക്കുമെന്നും സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നും പ്രസിഡന്റ് ലുകാഷെങ്കോ മുന്നറിയിപ്പു നല്‍കി. ദേശീയ സ്മാരകങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സൈന്യത്തെയും തെരുവിലിറക്കി. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനു പിന്തുണയേറിയതോടെ 50-ലേറെ വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രണ്ടു മുന്‍നിര പത്രങ്ങളുടെ പ്രസിദ്ധീകരണവും നിരോധിച്ചു. à´ˆ മാസം 9ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ആറാം തവണയും ലുകാഷെങ്കോ തിരഞ്ഞെടുക്കപ്പെട്ടതോടെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി സ്വറ്റ്ലാന ടിഖനോവ്‌സക അയല്‍രാജ്യമായ ലിത്വാനിയയില്‍ അഭയം തേടി. അദ്ദേഹമാണ് വിഡിയോ സന്ദേശങ്ങളിലൂടെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ മിന്‍സ്‌കില്‍  നടന്ന റാലിയില്‍ രണ്ടു ലക്ഷത്തോളം പേരാണു പങ്കെടുത്തത്. 7000 പേരെ അറസ്റ്റ് ചെയ്തു

Related News