Loading ...

Home Europe

സമീപ കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ബ്രിട്ടന്‍ സമ്പദ്‌വ്യവസ്ഥ

ലണ്ടന്‍ : കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്ബത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. അടുത്ത കാലങ്ങളില്‍ ഇത് ആദ്യമായിട്ടാണ് എക്കോണമി ഇത്രയും താഴുന്നതെന്ന് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അറിയിച്ചു. 2008-2009 സാമ്ബത്തിക മാന്ദ്യകാലത്തേക്കാള്‍ മൂന്നിരട്ടിയാണ് നിലവിലെ സാമ്ബത്തിക തകര്‍ച്ചയെന്നും അധികൃതര്‍ പറയുന്നു.എന്നാല്‍ ഏപ്പിലില്‍ രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥ തകര്‍ച്ച നേരിട്ടതില്‍ അസ്വാഭാവികതയില്ലെന്നും മെയിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വാദം. 10.4 ശതമാനമാണ് എക്കോണമിയാണ് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസക്കാലയളില്‍ ചുരുങ്ങിയത്.അതേസമയം ഏപ്രിലിലെ സാമ്ബത്തിക ഇടിവ് രാജ്യം കണ്ടതില്‍വെച്ച്‌ ഏറ്റവും വലിയതാണെന്ന് ഡെപ്യൂട്ടി നാഷണല്‍ സ്ഥിതിവിവര വിദഗ്ധന്‍ ജൊനാഥന്‍ ആതോ പറയുന്നത്. . വാഹനം, മദ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും തകര്‍ച്ച നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News