Loading ...

Home Australia/NZ

കൊവിഡ് തൊടാത്ത അന്റാര്‍ട്ടിക്കയെ സംരക്ഷിക്കാന്‍ ഗവേഷണ പദ്ധതികള്‍ ഉപേക്ഷിച്ച്‌ ന്യൂസിലന്‍ഡ്

വെല്ലിംഗ്‌ടണ്‍ : അന്റാര്‍ട്ടിക്കയില്‍ കൊവിഡ് കടന്നു കൂടാതിരിക്കാന്‍ മുന്‍കരുതലുമായി ന്യൂസിലാന്‍ഡ്. അന്റാര്‍ട്ടിക്കയിലെ വരാന്‍ പോകുന്ന സീസണിലേക്ക് നിശ്ചയിച്ച തങ്ങളുടെ ഗവേഷണ പരിപാടികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ്. ആകെ 36 ഗവേഷണ പദ്ധതികളായിരുന്നു അന്റാര്‍ട്ടിക്കയില്‍ ന്യൂസിലന്‍ഡ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇതില്‍ 23 എണ്ണവും ഉപേക്ഷിക്കാനാണ് തീരുമാനം.നിലവില്‍ കൊവിഡ് എത്തിപ്പെട്ടിട്ടില്ലാത്ത ഭൂമിയിലെ ഏക ഭൂഖണ്ഡം അന്റാര്‍ട്ടിക്കയാണ്. ദീര്‍ഘനാളായി നടന്നുവരുന്ന ശാസ്ത്ര പര്യവേഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും മാത്രമേ തുടരുകയുള്ളു. à´µà´°àµà´¨àµà´¨ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് അന്റാര്‍ട്ടിക്കയിലെ പുതിയ ഗവേഷണ സീസണ്‍. à´ˆ സീസണിലേക്കാണ് 36 പദ്ധതികള്‍ തയാറാക്കി വച്ചിരുന്നത്.കൊവിഡ് ലോകത്തെ വിറപ്പിക്കുമ്ബോഴും അന്റാര്‍ട്ടിക്ക ശാന്തമാണ്. അന്റാര്‍ട്ടിക്ക സുരക്ഷിതമായി തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അന്റാര്‍ട്ടിക്ക ന്യൂസിലന്‍ഡ് പ്രതിനിധികള്‍ അറിയിച്ചു. അന്റാര്‍ട്ടിക്കയില്‍ ന്യൂസിലന്‍ഡിന്റെ ഗവേഷണ കേന്ദ്രമായ സ്കോട്ട് ബേസ് സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. വരാന്‍ പോകുന്ന സീസണില്‍ തങ്ങളുടെ ഗവേഷണ പദ്ധതികളില്‍ നിന്നും പിന്മാറുന്നതായി ഏപ്രിലില്‍ ഓസ്ട്രേലിയയും അറിയിച്ചിരുന്നു.

Related News