Loading ...

Home Europe

ഹോങ്കോംഗിലുള്ളവര്‍ക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: പുതിയ സുരക്ഷ നിയമം ചൈന നടപ്പാക്കിയാല്‍ ഹോങ്കോംഗിലുള്ളവര്‍ക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഹോങ്കോംഗിലെ 30 ലക്ഷം പേര്‍ക്കും ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരമൊരുക്കും. ഇതിനായി വിസ ചട്ടം ഭേദഗതി ചെയ്യുമെന്നും ജോണ്‍സണ്‍ അറിയിച്ചു. ദ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചൈനയുടെ പുതിയ സുരക്ഷ നിയമം അവകാശ ലംഘനവും സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമാണെന്നാണ് ഹോങ്കോംഗ് ജനതയുടെ ആരോപണം. ചൈനയുടെ നീക്കത്തില്‍ വന്‍ പ്രക്ഷോഭമാണ് ഹോങ്കോംഗില്‍ അരങ്ങേറുന്നത്. à´…മേരിക്ക ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. ചൈന കൊണ്ടുവന്ന സുരക്ഷ നിയമം നടപ്പാക്കിയാല്‍ നിരവധിപ്പേര്‍ ഹോങ്കോംഗ്് വിടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Related News