Loading ...

Home Europe

പ്രതിസന്ധിയെ മറികടക്കാന്‍ ടൂറിസം സീസണില്‍ കണ്ണുനട്ട് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: വേനല്‍ക്കാലം എന്നു കേള്‍ക്കുന്പോഴേ അരയും തലയും മുറുക്കി യാത്രയ്ക്കൊരുങ്ങുന്നവരാണ് യൂറോപ്യന്‍ ജനത. കോവിഡ് -19 മഹമാരി വന്‍ തിരിച്ചടിയാകുന്പോഴും ടൂറിസം വഴി നേട്ടമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഇയു രാജ്യങ്ങളും അതിലെ ടൂര്‍ ഓപ്പറേറ്റര്‍മാരും. യൂറോപ്യന്‍ സന്പദ് വ്യവസ്ഥയുടെ മൂലക്കല്ലുകളിലൊന്നാണ് ടൂറിസം. ഇതിന്‍റെ ഭാഗമായ യാത്രകള്‍, ഗതാഗത സംവിധാനങ്ങള്‍, താമസ സൗകര്യം, ഭക്ഷണം, വിനോദോപാധികള്‍, സംസ്കാരം എന്നിവ ചേര്‍ന്നാണു യൂറോപ്യന്‍ യൂണിയന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) പത്തു ശതമാനവും സംഭാവന ചെയ്യുന്നത്. à´¯àµ‚റോപ്യന്‍ യൂണിയന്‍റെ പൊതുശരാശരി ഇതാണെങ്കില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ ശരാശരിയേക്കാള്‍ വളരെ മുകളിലാണു നില്‍ക്കുന്നത്. 267 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍, അതായത്, യൂറോപ്യന്‍ യൂണിയനിലെ ആകെ ജനസംഖ്യയുടെ 62 ശതമാനം പേര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം നിലയ്ക്കു വിനോദയാത്രകള്‍ക്കു പോകുന്നവരാണ്. ഇവരില്‍തന്നെ 78 ശതമാനം പേര്‍ യൂറോപ്പിനുള്ളില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥലങ്ങളാണ് അവധിക്കാല ആഘോഷങ്ങള്‍ക്കു തെരഞ്ഞെടുക്കാറുള്ളത്.

എന്നാല്‍, നിലവിലെ യാത്രാ വിലക്കുകള്‍ എന്തായി തീരുമെന്ന ആശങ്കയാണ് ടൂറിസം മേഖലയെ അലട്ടുന്നത്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് യൂറോപ്പിലെ ടൂറിസം സീസണിന്‍റെ പീക്ക് ടൈം. ഈ കാലയളവില്‍ ശരാശരി 385 മില്യന്‍ യാത്രകളാണ് ഇവിടത്തുകാര്‍ നടത്തുന്നത്. ശരാശരി 190 ബില്യന്‍ യൂറോയും ഇതിനായി ചെലവഴിക്കും.

അന്താരാഷ്‌ട്ര യാത്രകള്‍ക്കു മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇക്കുറി ആഭ്യന്തര ടൂറിസത്തിലാണ് ശ്രദ്ധ. അന്താരാഷ്‌ട്ര യാത്രകളുടെ എണ്ണത്തില്‍ അറുപതു ശതമാനം മുതല്‍ എണ്‍പതു ശതമാനം വരെ ഇടിവാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ കണക്കാക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും കൊറോണവൈറസ് വ്യാപനം നിയന്ത്രക്കുന്നതില്‍ വിജയം കണ്ടെങ്കിലും രാജ്യാന്തര യാത്രകള്‍ അനുവദിക്കാന്‍ മാത്രം ആത്മവിശ്വാസമില്ല. അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ ജര്‍മനിയെ പോലുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഇതിനകം തീരുമാനമെടുത്തിട്ടുള്ളത്. ടൂറിസം സീസണ്‍ തുടങ്ങുന്ന സമയത്തോടെ ഇത്തരത്തിലുള്ള കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നു.

യൂറോപ്പിലെ തടസങ്ങള്‍ ക്രമേണ മാറ്റി എല്ലാം തുറന്നു പ്രവര്‍ത്തിയ്ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇയു തലവന്‍. നിയന്ത്രണങ്ങളോടെ ടൂറിസം സീസണിന്‍റെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗിക്കാനാണ് ആഹ്വാനം.

സഞ്ചാരികളെ ക്ഷണിച്ച്‌ ഇറ്റലി

കൊറോണ മൂലം നട്ടംതിരിഞ്ഞ ഇറ്റലി തിരിച്ചുവരവിന്‍റെ പാതയിലാണ്. ടൂറിസംകൊണ്ടു പണം നേടുന്ന രാജ്യമെന്ന ഖ്യാതിയില്‍നിന്നു സഞ്ചാരികള്‍ക്ക് എത്രത്തോളം പ്രിയങ്കരമാണ് ഇറ്റലിയെന്നു വ്യക്തം. കോവിഡ് ഭീതിയുണ്ടെങ്കിലും വൈകാതെ സഞ്ചാരികള്‍ വീണ്ടും ഇറ്റലിയിലേക്കു വന്നു തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് രാജ്യത്തെ വിദേശകാര്യ മന്ത്രി ലുയിജി ഡി മയോ.

ഗ്രീസിലെ ടൂറിസം മേഖല തുറക്കും

ഏഥന്‍സ്: ഗ്രീസിലെ ടൂറിസം മേഖല ജൂണില്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്നു പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോടാകിസ്. അന്താരാഷ്‌ട്ര ചാര്‍ട്ടേഡ് വിമാനങ്ങള്‍ ജൂലൈ മുതല്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 15ന് ടൂറിസം സീസണ്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സീസണല്‍ ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനം തുടങ്ങാം. ഈ വേനല്‍ക്കാലത്തോടെ കൊറോണ വൈറസിനോടു യാത്ര പറയാമെന്നും രാഷ്‌ട്രത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്രീക്ക് സന്പദ് വ്യവസ്ഥയിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ് ടൂറിസം. കൊറോണ വൈറസ് ബാധ കാരണം മേഖലയുടെ പ്രവര്‍ത്തനം മരവിച്ചതു സന്പദ് വ്യവസ്ഥയ്ക്കു വലിയ ആഘാതമാണു നല്‍കുന്നത്.

Related News