Loading ...

Home Europe

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍

റോം : കൊവിഡ് നല്‍കിയ പ്രഹരത്തില്‍ നിന്നും കരകയറാനായി നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുകള്‍ വരുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഇറ്റലി, സ്പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു. ഇറ്റലിയില്‍ ബാര്‍, റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സ്പെയിനില്‍ ഇനി മുതല്‍ 10 പേര്‍ക്ക് ഒത്തുചേരുന്നതിന് തടസമില്ല. ദിനംപ്രതിയുള്ള മരണ നിരക്ക് ഗണ്യമായി കുറഞ്ഞതോടെയാണ് സ്പെയിനും ഇറ്റലിയും ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറ്റലിയില്‍ കഴി‌ഞ്ഞ 24 മണിക്കൂറിനിടെ 145 പേരാണ് മരിച്ചത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറ്റലിയില്‍ മരണ നിരക്ക് ഇത്രയും താഴുന്നത്. à´¸àµà´ªàµ†à´¯à´¿à´¨à´¿à´²àµâ€ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 87 മരണങ്ങളാണ്. എന്നാല്‍ ഇറ്റലിയിലും സ്പെയിനിലും കൊവിഡിന്റെ ഒരു രണ്ടാം വരവ് ഉണ്ടായേക്കാമെന്ന് അധികൃതര്‍ പറയുന്നു.ഇറ്റലിയിലെ എല്ലാ കടകളും ഒപ്പം കഫേ, റെസ്റ്റോറന്റ്, ബാര്‍, ഹെയര്‍സലൂണ്‍ എന്നിവയും ഇനി മുതല്‍ തുറക്കാം. എന്നാല്‍ ഇവിടെ എല്ലായിടത്തും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ചര്‍ച്ചുകളില്‍ കുര്‍ബാന നടത്താനും അനുമതി നല്‍കി. വിശ്വാസികള്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്.സ്പെയിനില്‍ നാല് ഘട്ടമായാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഓരോ മേഖലയിലും ഇളവുകള്‍ കൊവിഡിന്റെ തീവ്രത അനുസരിച്ചാണ്. ഓരോ ഘട്ടം അവസാനിക്കുന്നതും ഓരോ പ്രദേശത്തും വ്യത്യസ്തമായാണ്. ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ ഒന്നാം ഘട്ടത്തിലാണ്. പത്തോളം പേരുടെ ഒത്തുകൂടലിന് ഇപ്പോള്‍ വിലക്കില്ല. ഔട്ട് ഡോര്‍ ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പകുതി പേരെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ തുറന്ന് പ്രവര്‍ത്തിക്കാം. മ്യൂസിയം, തിയേറ്ററുകള്‍ എന്നിവിടങ്ങളിലും വളരെ കുറച്ച്‌ പേരെ മാത്രം പ്രവേശിപ്പിച്ച്‌ കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാം. കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലാത്ത à´šà´¿à´² സ്പാനിഷി ദ്വീപുകള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇവിടെ 15 പേര്‍ക്ക് ഒത്തുകൂടാം. à´šà´¿à´² പ്രദേശങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ തുറക്കാനും അനുമതി നല്‍കി.അതേ സമയം, ബാഴ്സലോണ, മാഡ്രിഡ് തുടങ്ങി സ്പെയിനിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകള്‍ ഇപ്പോഴും ഒന്നാം ഘട്ടത്തിലേക്ക് പോലും കടന്നിട്ടില്ല. ഇവിടെ ഇപ്പോള്‍ ' ഫേസ് 0 ' ആണ്. കടുത്ത നിയന്ത്രണങ്ങള്‍ à´ˆ പ്രദേശങ്ങളില്‍ തുടരുകയാണ്. കാര്യമായ ഇളവുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ à´šà´¿à´² വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുറക്കാം. മരണാനന്തര ചടങ്ങുകളില്‍ പത്തോളം പേര്‍ക്ക് പങ്കെടുക്കാനും അനുമതി നല്‍കി. നേരിയ ഇളവുകള്‍ ലഭിച്ച പ്രദേശങ്ങളെ ' ഫേസ് 0.5 ' എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്. ഒന്നാം ഘട്ട ഇളവുകള്‍ ലഭിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ ഇനിയും കാത്തിരിക്കണം. രോഗ വ്യാപന തോത് സ്പെയിനില്‍ കുറഞ്ഞെങ്കിലും വീണ്ടുമൊരു ക്ലസ്റ്റര്‍ രൂപപ്പെട്ടേക്കാമെന്ന ആശങ്കയുണ്ട്.കര്‍ശന നിയന്ത്രണങ്ങളോടെ ബെല്‍ജിയത്തില്‍ പ്രൈമറി, സെക്കന്ററി സ്കൂളുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. മ്യൂസിയം, മൃഗശാല എന്നിവിടങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തോടെ മാത്രം തുറന്നു. ഗ്രീസില്‍ പ്രസിദ്ധമായ അക്രോപൊലീസ് സഞ്ചാരികള്‍ക്കായി തുറന്നു. സെക്കന്ററി സ്കൂളുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചു. പോര്‍ച്ചുഗലില്‍ വളരെ കുറച്ച്‌ ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് റെസ്റ്റോറന്റ്, കഫേ, പേസ്ട്രി ഷോപ്പുകള്‍ എന്നിവ തുറന്നു. പോളണ്ടില്‍ ഹെയര്‍ സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

Related News