Loading ...

Home Gulf

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മൂന്ന് മലയാളികള്‍ക്ക് തടവും പിഴയും

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മൂന്നു മലയാളികള്‍ക്ക് തടവും പിഴയും. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും ക്രിമിനല്‍ കോടതി വിധിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായ സകാക്കയില്‍ ഭക്ഷ്യവസ്തുക്കളുടെ മൊത്ത - ചില്ലറ വ്യാപാര മേഘലയില്‍ ബിനാമി ബിസിനസ്സ് നടത്തിയ മൂന്ന് മലയാളികളെയാണ് സകാക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ഒരു മലയാളിക്ക് ആറു മാസവും മറ്റു രണ്ടു പേര്‍ക്ക് നാലുമാസം വീതവുമാണ് തടവ് വിധിച്ചത്. കൂടാതെ നിയമ ലംഘകര്‍ക്ക് കോടതി മൂന്ന് ലക്ഷം റിയാല്‍ പിഴയും ചുമത്തി.
ഇവരുടെ സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സും കൊമേര്‍ഷ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. ശിക്ഷാ കാലാവധി കാലാവധി കഴിഞ്ഞാല്‍ മലയാളികളെ നാടുകടത്തും. സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഇവര്‍ക്ക് ഏര്‍പ്പെടുത്തി.
നിയമ ലംഘകരുടെ പേരുവിവരങ്ങളും അവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചിലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. ബിനാമി ബിസിനസ് നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത സ്വദേശിക്കു ഇതേ മേഖലയില്‍ ഇനി പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

Related News