Loading ...

Home health

നൊമ്ബരമുണര്‍ത്തേണ്ട പ്രസവ മരണങ്ങള്‍

മരണം ഒപ്പമുള്ളതും എപ്പോഴും പ്രതീക്ഷിക്കപ്പെടുന്നതുമായ ഇടമാണ് ആശുപത്രികള്‍. ദിവസേന അനേകം മരണങ്ങള്‍, മരണവുമായി മല്ലിടുന്ന രോഗികള്‍, മരണസാധ്യതയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ബന്ധുക്കളും മിത്രങ്ങളും^ഇതെല്ലാം ചേര്‍ന്നതാണ് ആശുപത്രിയുടെ സാമൂഹിക പരിസരം. വളരെ കുറച്ചുനാള്‍ മാത്രമാണ് നാം ആശുപത്രികളില്‍ കഴിയുന്നതെങ്കിലും ആ ജീവിതം പലരേയും ആഴത്തില്‍ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനാളുകളെ രോഗത്തില്‍നിന്ന്​ ആരോഗ്യത്തിലേക്കു നയിക്കുകയും മെച്ചപ്പെട്ട ജീവിതാനുഭവങ്ങള്‍ സാധ്യമാക്കുകയും ചെയ്യുന്നതിനാല്‍ ആശുപത്രി ജീവിതം നാം അംഗീകരിക്കുകയും ചെയ്യുന്നു. ആശുപത്രിയനുഭവങ്ങളുടെ സാമൂഹികശാസ്ത്രം പഠനവിഷയമാക്കേണ്ടതാണ്; സംശയമില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ കണ്ണുകള്‍ ഈറനാക്കുന്ന മരണങ്ങളുണ്ട്. അമ്മയാകാന്‍ തയാറായെത്തുന്ന ഗര്‍ഭിണികളുടെ മരണമാണ് ഏറ്റവും ആധിയുണ്ടാക്കുന്നത്​. പ്രസവം ഗര്‍ഭിണികളുടെ സ്വകാര്യദൗത്യം മാത്രമല്ല, ഓരോ പ്രസവവും സമൂഹത്തിനു ലഭിക്കുന്ന ദാനവും കൂടിയാണ്. അതിനാലാണ് വികസിതരാജ്യങ്ങള്‍ ഗര്‍ഭപരിചരണം, പ്രസവം, ശിശുപരിപാലനം എന്നിവക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്നത്. ചരിത്രം, സംസ്കാരം എന്നിവ പോലെ പ്രകൃതിനിര്‍ധാരണത്തിലൂടെ കൈവരിച്ച ജനിതക ശേഖരം ഭാവിതലമുറയിലൂടെ സംരക്ഷിക്കുന്നതിനും ഗര്‍ഭകാല ചികിത്സയും പരിചരണവും ഉയര്‍ന്ന നിലവാരത്തിലാക്കേണ്ടതുണ്ട്.

പരിഷ്കൃത സമൂഹങ്ങളില്‍ മിഡ്‌വൈഫ്‌ എന്ന വ്യക്തി ഗര്‍ഭകാല പരിചരണത്തില്‍ ആദ്യാവസാന പങ്കാളിയാണ്. പ്രതിശീര്‍ഷ പ്രസവം കുറഞ്ഞുവരുന്ന ഇക്കാലത്തു ഗര്‍ഭിണികള്‍ നേരിടുന്ന വലിയ പ്രശ്നം പ്രജനനം, ഗര്‍ഭധാരണം, പ്രസവം എന്നിവയെക്കുറിച്ച്‌ വേണ്ടത്ര അറിവ് ലഭ്യമാകാത്തതാണ്. ലൈംഗികത, ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യതയും ആദരണീയതയും ഉറപ്പാക്കി ആശയവിനിമയം നടത്താന്‍ കെല്‍പുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നന്നേ ചുരുക്കം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പ്രതിബന്ധമാകുമ്ബോള്‍, ഉന്നത സ്വകാര്യ ആശുപത്രികളില്‍ പ്രതിശീര്‍ഷ സമ്ബര്‍ക്കസമയം കുറവായതാണു പ്രശ്നം. ഗര്‍ഭകാലത്തെയും പ്രസവത്തിലെയും പരിചരണം ലഭ്യമാകുമ്ബോള്‍ മിഡ്‌വൈഫ്‌ പങ്കാളിത്തം കൂടി ഉറപ്പാക്കിയാല്‍ ഗര്‍ഭിണികളാകാന്‍ തയാറെടുക്കുന്ന യുവതികള്‍ക്ക് വേണ്ട പരിജ്ഞാനം ഉറപ്പാക്കാനാകും.

പ്രത്യേകിച്ചു അറിയാനോ പഠിക്കാനോ ഒന്നുമില്ലെന്ന് നാം കരുതുന്ന കാര്യങ്ങള്‍ ഒരു സ്പെഷലിസ്​റ്റ്​ തലത്തില്‍ കൈകാര്യം ചെയ്യുന്ന മിഡ്‌വൈഫുമാര്‍ വിദേശത്തുണ്ട്. അവര്‍ പ്രസവവിജ്ഞാന പരിശീലനം, നവജാതശിശു പരിചരണം, മാതാപിതാക്കള്‍ക്ക് വേണ്ട നൈപുണ്യം എന്നിവയില്‍ യോഗ്യത തെളിയിച്ചവരാണ്. അവരുടെ സേവനം പ്രസവസംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും കന്നി പ്രസവത്തിനു പലനാള്‍ മുമ്ബുതന്നെ ഗര്‍ഭിണിയായ യുവതിക്ക് ത​​െന്‍റ ശരീരത്തില്‍ നടക്കുന്ന മുന്നൊരുക്കങ്ങളും മാറ്റങ്ങളും അനുഭവവേദ്യമാകുന്നുവെങ്കിലും അവയുടെ സാംഗത്യത്തെക്കുറിച്ചു ബോധ്യമില്ലാത്തതിനാല്‍ ത​​െന്‍റ ആരോഗ്യപരിചാരകരുടെ ശ്രദ്ധയില്‍പെടുത്താറില്ല.

പ്രസവത്തിനു സജ്ജമാക്കുന്ന പരിശീലനം സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന ഫലങ്ങള്‍ ഉളവാക്കുന്നുണ്ടോ എന്ന അന്വേഷണമാണ് മസൂമി, ഖസേമി മുതല്‍ പേര്‍ ഇറാനില്‍നിന്ന് റിപ്പോര്‍ട്ട് (2016) ചെയ്ത മികച്ച പഠനത്തി​​െന്‍റ പ്രതിപാദ്യം. പ്രസവത്തെക്കുറിച്ചുള്ള ഭയം, പ്രസവകാലത്തില്‍ നഷ്​ടപ്പെടുന്ന സ്വയം നിയന്ത്രണാവകാശങ്ങള്‍, വേദനയെക്കുറിച്ചു നിലനില്‍ക്കുന്ന ധാരണകള്‍, ശിശുവിനു സംഭവിച്ചേക്കാവുന്ന പ്രയാസങ്ങള്‍ എന്നിവയാണ് പൊതുവെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസ്വസ്ഥതകള്‍. പരിശീലനം സിദ്ധിച്ച യുവതികളില്‍ ഈ അസ്വസ്ഥതകള്‍ക്കെല്ലാം കാര്യമായ അയവുണ്ടാകുന്നതായി കണ്ടു. നമ്മുടെ പ്രസവപരിചരണം യൂറോപ്യന്‍ നിലവാരം പുലര്‍ത്തുന്നുവെന്നു കരുതുന്നവര്‍ ഇവിടെ സാര്‍വത്രികമായി ഇറാന്‍ മോഡല്‍ നടപ്പിലായിട്ടുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും.

എല്ലാം തികഞ്ഞെന്നു നാം കരുതുന്ന കേരളത്തില്‍ ശുഭാപ്‌തിവിശ്വാസികള്‍ മുന്നോട്ടുവെക്കുന്ന മാതൃമരണ നിരക്ക് 46 ആണ്. 2020ല്‍ ഇത് 30 ആക്കണമെന്ന് നാം ചിന്തിക്കുന്നു. ഇറാനില്‍ 2015ല്‍ ഇത് 25 ആയിരുന്നു. സ്ത്രീകളുടെ സാമൂഹികാവകാശങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് നാം കരുതുന്ന രാജ്യമാണത്​ എന്നോര്‍ക്കണം. മാതൃമരണ നിരക്ക് ചൈനയില്‍ 19 ഉം, ശ്രീലങ്കയില്‍ 30 ഉം, മാലദ്വീപില്‍ 68 ഉം ആകുന്നു. കേരളത്തിന് ചൈനയുടെയോ ശ്രീലങ്കയുടെയോ അടുത്തെത്താന്‍ വളരെക്കാലം വേണ്ടിവരും. ഗര്‍ഭിണികളായ യുവതികളെ സുരക്ഷിതരാക്കാന്‍ ആവശ്യമായ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയാല്‍ ഏറ്റവും വേദനജനകമായി കരുതപ്പെടുന്ന മരണങ്ങള്‍ തടയാനാകും. ഇറാന്‍, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പഠിപ്പിക്കുന്നത് അതാണ്; രാഷ്​ട്രീയം, മതം, യുദ്ധം ഇവയൊന്നും മനുഷ്യപുരോഗതിയെ തടയുന്ന കാര്യങ്ങളല്ല.

പ്രസവമരണങ്ങള്‍ തടയുക സ്​റ്റേറ്റി​​െന്‍റ ഉത്തരവാദിത്തമാണ്. രോഗമില്ലാത്ത മറ്റേതൊരാളി​​െന്‍റയും മരണംപോലെയാണ് പ്രസവിക്കാനെത്തുന്ന യുവതിയുടെ മരണം. ഒരു ലക്ഷത്തില്‍ 46 യുവതികള്‍ മരിക്കുന്നത് കേവലം സ്ഥിതിവിവരക്കണക്കുകളില്‍ മറച്ചുവെക്കാനുള്ളതല്ല. മരണകാരണം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രസവമരണങ്ങള്‍ മറ്റു മരണങ്ങളുമായി താരതമ്യപ്പെടുത്താമെന്നാണ് പൊതുധാരണ. കുറച്ചുപേര്‍ രക്തസ്രാവം മൂലം, കുറച്ചുപേര്‍ രക്തമര്‍ദത്തി​​െന്‍റ ഏറ്റക്കുറച്ചില്‍ മൂലം. മറ്റു ചിലര്‍ അപസ്മാരം മൂലം ^ ഇങ്ങനെ വര്‍ഗീകരിച്ചുകഴിഞ്ഞാല്‍ പ്രസവം ഒരു കണ്ണിയല്ലാതാവുന്നു. പിന്നീട് അടുത്ത മരണംവരെ എല്ലാം മറക്കാനുള്ള തയാറെടുപ്പാണ്. പ്രസവമരണങ്ങളുടെ അന്വേഷണം പോസ്​റ്റുമോര്‍ട്ടം, രോഗകാരണപഠനം എന്നിവയില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല. എങ്കില്‍ മാത്രമേ ഒരു സാമൂഹിക പോസ്​റ്റ്​ മോര്‍ട്ടം നടത്താനുള്ള ധിറുതിയുണ്ടാകൂ. പ്രസവം ഒമ്ബതു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഗര്‍ഭാവസ്ഥ കഴിഞ്ഞുവരുന്നതായതിനാല്‍ പ്രതിരോധ സംവിധാനങ്ങളുടെ പാളിച്ച കണ്ടെത്താന്‍ മെഡിക്കല്‍ അന്വേഷണത്തോടൊപ്പം സാമൂഹികാന്വേഷണം കൂടി നടക്കേണ്ടതുണ്ട്.

വികസിതരാജ്യങ്ങളിലെ പ്രസവമരണങ്ങളെക്കുറിച്ച്‌ പഠിക്കുന്ന പ്രബന്ധം ക്രീയാങ്ക (Creanga, 2017) പ്രസിദ്ധീകരിച്ചു. അദ്ദേഹത്തി​​െന്‍റ അഭിപ്രായത്തില്‍ തുടര്‍ച്ചയായ ഗവേഷണം പ്രസവമരണങ്ങള്‍ തടയുന്നതിന് ആവശ്യമാണ്. ഇത് മരണത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനും നഷ്​ടപ്പെട്ട അവസരങ്ങള്‍ കണ്ടെത്താനും ഭാവി മെച്ചപ്പെടുത്താനുതകുന്ന പഠനാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും സാധ്യമാക്കുന്നു. യൂറോപ്പില്‍ പ്രസവസംബന്ധിയായ മരണം അഞ്ചിനും പത്തിനും ഇടയിലാണ്; ഇതില്‍ 70 ശതമാനം സംഭവിക്കുന്നത് അണുബാധ, രക്തമര്‍ദാനുബന്ധ രോഗങ്ങള്‍, രക്തസ്രാവം എന്നിവ മൂലമാണ്. മാതൃമരണത്തില്‍ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്‌, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന സ്വകാര്യാന്വേഷണം പ്രസവാനുബന്ധ മരണ പര്യവേഷണ രീതിയിലെ ഉത്തമ മാതൃകയായി കണക്കാക്കപ്പെടുന്നു.

courtesy: Madhyamam

Related News