Loading ...

Home charity

രക്തത്തില്‍ അപൂര്‍വ ആന്‍റിബോഡി: ജെയിംസ് പുതുജീവന്‍ നല്‍കിയത് 24 കോടി കുഞ്ഞുങ്ങള്‍ക്ക്

മെല്‍ബണ്‍: രക്തബന്ധമാണോ വ്യക്തിബന്ധമാണോ വലുതെന്നു ചോദിച്ചാല്‍ ആസ്ട്രേലിയക്കാരന്‍ ജെയിംസ് ഹാരിസണ്‍ കണ്ണുമടച്ചു പറയുന്ന ഉത്തരം രക്തബന്ധമെന്നു തന്നെയായിരിക്കും. കാരണം, രക്തത്തില്‍ അപൂര്‍വതരം ആന്‍റിബോഡിയുള്ള 81കാരനായ ഇദ്ദേഹം 60 വര്‍ഷംകൊണ്ട് 1173 തവണയാണ് രക്തദാനം നടത്തിയത്. 2003ല്‍ ഗിന്നസ്ബുക്കിലും പേരു കുറിച്ചു.

ആസ്ട്രേലിയയിലെ 24 കോടിയില്‍പരം കുട്ടികളുടെ ജീവന്‍ രക്ഷിച്ച്‌ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് അമ്മമാരാവാന്‍ സാധിച്ചത് ജെയിംസ് ഹാരിസണിെന്‍റ രക്തഗുണം കൊണ്ടാണ്. 1951ല്‍ 14ാം വയസ്സില്‍ വലിയൊരു ശസ്ത്രക്രിയക്കു വിധേയനായ ജെയിംസ് ഹാരിസണിന് രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കാരുണ്യത്താല്‍ 13 യൂനിറ്റ് രക്തം ശരീരത്തിലേക്ക് കയറ്റി. 18ാം വയസ്സില്‍ അദ്ദേഹം രക്തദാനം തുടങ്ങി.

അതിനിടെ, ആസ്ട്രേലിയയില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി പ്രസവസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രമുണ്ടായി. മസ്തിഷ്കത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍മൂലം നിരവധി നവജാത ശിശുക്കള്‍ മരണമടഞ്ഞു. വിദഗ്ധപരിശോധനയില്‍ ആര്‍.എച്ച്‌ നെഗറ്റിവ് രക്തമുള്ള സ്ത്രീകളില്‍ ആര്‍.എച്ച്‌ പോസിറ്റിവ് രക്തമുള്ള കുട്ടികള്‍ ഉണ്ടാവുന്നതുമൂലമുള്ള പൊരുത്തക്കേടാണ് പ്രശ്നത്തിനു കാരണമെന്ന് മനസ്സിലായി. പരിഹാരമായി അപൂര്‍വ ആന്‍റിബോഡിയുള്ള രക്തത്തിലെ പ്ലാസ്മ ഗര്‍ഭിണികളില്‍ കുത്തിവെച്ചാല്‍ മതിയെന്നു കണ്ടെത്തി.

തുടര്‍ന്ന് രക്തബാങ്കുകളില്‍ അന്വേഷിച്ചപ്പോഴാണ് ജെയിംസ് ഹാരിസണിനെ കണ്ടെത്തിയത്. ഗവേഷകര്‍ രക്തത്തിലെ പ്ലാസ്മയില്‍നിന്ന് ആന്‍റി ഡി എന്ന ഇന്‍ജക്ഷന്‍ വികസിപ്പിച്ചെടുത്തു. ഇത് 1967ല്‍ ആദ്യമായി റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ വെച്ച്‌ ഗര്‍ഭിണിയായ സ്ത്രീയില്‍ കുത്തിെവച്ചു. പിന്നീട് തുടര്‍ച്ചയായി 60 വര്‍ഷത്തോളം ജെയിംസ് ഹാരിസണ്‍ രക്തം നല്‍കിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിെന്‍റ പ്ലാസ്മയില്‍നിന്ന് ദശലക്ഷക്കണക്കിന് ആന്‍റി ഡി ഇന്‍ജക്ഷനുകള്‍ ഉല്‍പാദിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ജെയിംസ് അവസാനമായി ഒരിക്കല്‍കൂടി തെന്‍റ രക്തം നല്‍കി. 1173ാമത്തെ രക്തദാനം ആഘോഷപൂര്‍വമാണ് നടന്നത്. പ്രായാധിക്യംകൊണ്ട് രക്തദാനം നിര്‍ത്തുമ്ബോഴും തെന്‍റ രക്തത്തില്‍ എങ്ങനെ ഇൗ അപൂര്‍വ ആന്‍റിബോഡി ഉണ്ടായി എന്ന കാര്യം അദ്ദേഹത്തിനും അറിയില്ല. ചെറുപ്പത്തില്‍ രക്തം സ്വീകരിച്ചപ്പോഴുണ്ടായതാവാമെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.

Related News