Loading ...

Home health

കരിഞ്ഞതും പുകഞ്ഞതും പുറത്ത്

കരിഞ്ഞതും പുകഞ്ഞതും പുറത്ത്ഗ്രില്ലിംഗ് ഒഴിവാക്കണം

ഗ്രില്ലിംഗിലൂടെ തയാര്‍ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരില്‍ പലരും ചിക്കന്‍ കനലില്‍ വേവിച്ചു കഴിക്കും. കനലില്‍ വേവിക്കുന്പോള്‍ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണ്‍ കാന്‍സറിനിടയാക്കുന്നു. ആവര്‍ത്തിച്ചു ചൂടാക്കുന്പോല്‍ ഉണ്ടാകുന്ന അക്രിലിനും കാന്‍സറിനിടയാക്കും. 

പഴക്കംചെന്ന നോണ്‍സ്റ്റിക് പാനുകള്‍ വേണ്ട

ഇനി ശ്രദ്ധിക്കേണ്ടതു പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലാണ്. അലുമിനിയം പാത്രങ്ങള്‍, മൈക്രോവേവ് ഓവന്‍ പ്രൂഫ് അല്ലാത്ത പാത്രങ്ങള്‍ എന്നിവയൊക്കെ മൈക്രോവേവ് ഓവനില്‍ വച്ച്‌ ഉപയോഗിക്കരുത്. ഏറെ പഴക്കംചെന്ന നോണ്‍ സ്റ്റിക് പാനുകളുടെ ഉപയോഗവും ആരോഗ്യകരമല്ല. ഇവയെല്ലാം കാന്‍സറിനു പ്രേരകമാകുന്ന സാഹചര്യങ്ങളാണ്. 

കോപ്പര്‍ ബോമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രം 

കോപ്പര്‍ ബോമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങളാണ് പാചകത്തിന് അനുയോജ്യം, ആരോഗ്യകരം.ഇരുന്പുചട്ടി പ്രായോഗികമാണെങ്കില്‍ പാചകത്തിന് അതും ഉപയോഗിക്കാം.

മീന്‍ കഴിക്കാം, റെഡ് മീറ്റ് വേണ്ട

മീന്‍ കാന്‍സര്‍ പ്രതിരോധത്തിനു സഹായകം. അയല, മത്തി തുടങ്ങിയ ചെറിയ മീനുകള്‍ കറിവച്ചു കഴിക്കുന്നതാണ് ഉചിതം. മുയും പേടിക്കേണ്ടതില്ല. ഗ്രില്‍ ചെയ്തതും സ്മോക്ക് ചെയ്തതും ചുടെുത്തതുമായ ഇറച്ചി സ്ഥിരമായി കഴിക്കരുത്. ഇറച്ചിയില്‍ത്തന്നെ വൈറ്റ് മീറ്റ്(കോഴിയിറച്ചി..) മാത്രമേ പാടുള്ളു. റെഡ്മീറ്റ് (ബീഫ്...)കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. റെഡ് മീറ്റില്‍ ഫാറ്റ് കൂടുതലാണ്.

വിദേശികള്‍ കോഴിയുടെ കാല് കഴിക്കില്ല. അതും അവര്‍ റെഡ് മീറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിയുടെ കാലിലെ മസില്‍സ് സ്ട്രോംഗ് ആയി അതു റെഡ് മീറ്റ് ആകും. മസിലിനു നിറം നല്കുന്ന മയോഗ്ലോബിെന്‍റ സാന്നിധ്യം പരിഗണിച്ചാണ് വൈറ്റ് മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള തരംതിരിവുകള്‍. ആിറച്ചിയും വൈറ്റ് മീറ്റല്ല.

പ്രാദേശികമായി ലഭിക്കുന്ന ഫലങ്ങള്‍

ദിവസവും 100 ഗ്രാം പഴവര്‍ഗങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. അതിലുളള ആന്‍റിഓക്സിഡന്‍റുകള്‍ കാന്‍സര്‍ പ്രതിരോധത്തിനു സഹായകം. ഓരോ സീസണിലും പ്രാദേശികമായി ലഭ്യമായ പഴങ്ങള്‍ ഉപയോഗിക്കാം. ചക്ക. മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ.

കരിഞ്ഞതും പുകഞ്ഞതും വേണ്ട

കരിഞ്ഞതും പുകഞ്ഞതുമായ ഭക്ഷണം കഴിക്കരുത്. മീന്‍ വറുക്കുന്ന ചട്ടിയില്‍ അവശേശിക്കുന്ന കരിഞ്ഞ പൊടി ഉപയോഗിക്കരുത്. അതു കാര്‍ബണ്‍ ആണ്. അതു കാന്‍സര്‍ പ്രേരകമാണെന്നു പഠനങ്ങള്‍ പറയുന്നു. 

വിവരങ്ങള്‍: à´¡àµ‹. അനിതാമോഹന്‍ 
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്‍റ്
Courtsey: Deepika

Related News