Loading ...

Home cinema

മമ്മൂട്ടിയുടെ 40 ഏക്കര്‍ പിടിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടില്‍ നടന്‍ മമ്മൂട്ടിയുടേയും  മകന്‍ ദുല്‍ഖറിന്റെയും  പേരിലെ 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കില്ല. ഇത് സംബന്ധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി  റദ്ദാക്കി. ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.1997-ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നും കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കര്‍ സ്ഥലം വാങ്ങുകയായിരുന്നു. 2007ല്‍ à´ˆ സ്ഥലം ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു. ഉത്തരവിനെതിരേ അതേവര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു.

എന്നാല്‍ 2020 മേയ് മാസത്തില്‍ ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച്‌ ഭൂമി പിടിച്ചെടുക്കാന്‍ കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി.

ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്ക് വന്നപ്പോഴാണ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ച വാദം കേട്ടപ്പോള്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. വാദം ഏറെ സമയം നീണ്ടുനിന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി ഉത്തരവിട്ടത്. അതേസമയം, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

Related News