Loading ...

Home charity

ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി. സഹോദരാ നിനക്കൊരു സല്യൂട്ട്

കൊച്ചി: സഹോദരെന്‍റ കസ്റ്റഡി മരണത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നിവിന്‍ പോളി. ഹൃദയം തകരുന്ന കാഴ്ചയാണിത്. എതൊരു പൗരനെയും പോലെ സഹോദരെന്‍റ മരണത്തിെന്‍റ കാരണമറിയാന്‍ ശ്രീജിത്തിന് അവകാശമുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും ഒപ്പം താനുമുണ്ടാകുമെന്നും നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.2014ലാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിെന്‍റ സഹോദരന്‍ ശ്രീജിവ് മരിച്ചത്. മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 761 ദിവസങ്ങളായി നിരാഹാര സമരത്തിലാണ്. അതേ സമയം, ശ്രീജിവിെന്‍റ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.െഎ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

തലസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരമാണ് എെന്‍റ നാട്ടിലേക്കുള്ളത്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്ബ് പുതുവല്‍ പുത്തന്‍വീട്ടില്‍ പക്ഷേ, ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 1991ലാണ് അച്ഛന്‍ മരിക്കുന്നത്. ജീവിതം ഇവിടെ നിന്നാണ് ട്രാക്ക് തെറ്റിയോടാന്‍ തുടങ്ങിയത്. അച്ഛെന്‍റ മരണത്തോടെ കുടുംബ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. അമ്മ രമണി ഒറ്റക്ക് വിചാരിച്ചാല്‍ ശ്രീജുവിെന്‍റയും ശ്രീജീവിെന്‍റയും ശ്രീജയുടെയും എെന്‍റയും വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താനാകുമായിരുന്നില്ല. കൊടും പട്ടിണിയിലേക്ക് ജീവിതം മാറി. കുടുംബത്തിെന്‍റ ദയനീയ അവസ്ഥ കണ്ടിട്ട് പരിചയത്തില്‍ ഉള്ള ഒരാള്‍ പറഞ്ഞതനുസരിച്ചാണ് എന്നെ മാവേലിക്കരയിലെ അനാഥാലയത്തില്‍ എത്തിക്കുന്നത്. ഭക്ഷണവും പഠനവും നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ അതിന് സമ്മതം മൂളിയത്. എന്നെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി അമ്മ അനുജന്‍ ശ്രീജീവിനെയും കൂട്ടിയാണ് വന്നത്. അന്നവന് നഴ്സറി പ്രായമായിരുന്നു. എന്നെ അവിടെയാക്കി മടങ്ങാന്‍ അമ്മ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും കെട്ടിപ്പിടിച്ച്‌ കരച്ചില്‍ തുടങ്ങിയത്. അവനില്ലെങ്കില്‍ എനിക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന് ഞാനും, ഞാനും ഒപ്പം വീട്ടിലേക്ക് വരണമെന്നും പറഞ്ഞ് അവനും കരച്ചില്‍ തുടര്‍ന്നു.വീട്ടിലെ അവസ്ഥയറിയുന്ന അനാഥാലയ അധികൃതരാണ് ശ്രീജീവിനെയും കൂടി അവിടെ നിര്‍ത്തുന്നതിനെ കുറിച്ച്‌ സംസാരിക്കുന്നത്. തുടര്‍ന്ന് രണ്ടുപേരെയും അവിടെ ചേര്‍ക്കുകയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി അവന്‍ വീട്ടിലേക്ക് മടങ്ങി. പിന്നെ അവന്‍ പഠിക്കാന്‍ പോയില്ല.

പ്ലസ്ടു കഴിഞ്ഞാണ് ഞാന്‍ മടങ്ങിയെത്തുന്നത്. ഇതിനിടെ അവന്‍ വീടിെന്‍റ അടുത്തുള്ള കളിക്കൂട്ടുകാരിയും ഇതരമതത്തില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇൗ ബന്ധത്തെ ചൊല്ലി പെണ്‍കുട്ടിയുടെ അച്ഛനും അവനും തമ്മില്‍ പലപ്പോഴും വാക്ക് തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു. 2013 ലും സമാനമായ തര്‍ക്കമുണ്ടായി. അതുണ്ടായതിെന്‍റ പിറ്റേന്ന് തന്നെ എറണാകുളത്ത് ജോലിക്ക് പോവുകയാെണന്ന് പറഞ്ഞ് അവന്‍ പോയി. ഇടക്കിടക്ക് അവന്‍ ഇങ്ങനെ പോകാറുണ്ട്, ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാണ് മടങ്ങി വരുക. അങ്ങനെ ജോലിക്ക് പോയതാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍, അവന്‍ പോയതിെന്‍റ പിറ്റേന്ന് ആ പെണ്‍കുട്ടിയുടെ അമ്മ വന്നു പറയുേമ്ബാഴാണ് ശ്രീജീവും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും അതിെന്‍റ പേരിലാണ് അവന്‍ പോയതെന്നും അറിയുന്നത്. 2014 മേയ് 22 ന് അവന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു. അതിന് ഒരു ആഴ്ച ബാക്കി നില്‍ക്കെ മേയ് 12ന് രാത്രി 12.30 ഒാടെ പാറശാല എസ്.െഎ ബിജു, ഇൗ പെണ്‍കുട്ടിയുടെ അച്ഛെന്‍റ ബന്ധുവായ എ.എസ്.െഎ ഫിലിപ്പോസ്, പിന്നീട് മൂന്ന് നാല് പൊലീസുകാരുമടങ്ങുന്ന സംഘം മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച്‌ വീടിെന്‍റ അകത്ത് കടന്നു.



അലറിക്കൊണ്ട് വീടിനകത്തേക്ക് ഇരച്ച്‌ കയറിവന്ന എസ്.െഎ ബിജു എന്നെ കിടക്കപ്പായയില്‍ നിന്ന് പൊക്കിയെടുത്ത് ഭിത്തിയോട് കഴുത്തും തലയും ചേര്‍ത്ത് പിടിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിച്ചരണ്ട അമ്മക്ക് നേരെ കേട്ടാലറക്കുന്ന അസഭ്യവര്‍ഷമായിരുന്നു യൂനിഫോമിട്ട എസ്.െഎയുടെ വായില്‍ നിന്ന് പുറത്ത് വന്നത്. കാര്യമൊന്നും പറയാതെയുള്ള അതിക്രമത്തിനൊടുവില്‍ ഞങ്ങള്‍ യാചിച്ചപ്പോഴാണ് ശ്രീജീവ് എവിടെയുണ്ടെന്ന് അന്വേഷിക്കുന്നത്. ഞങ്ങള്‍ക്കറിയില്ലെന്നും വീട്ടില്‍ വന്നിട്ട് മാസങ്ങളായെന്നും പറഞ്ഞപ്പോഴാണ് എന്നെ വിട്ടത്. കാര്യമന്വേഷിച്ചപ്പോള്‍ പെറ്റിക്കേസാണെന്നും പണത്തിെന്‍റ വിഷയമാണെന്നുമൊക്കെ പറയുന്നത്. അവസാനം ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് മനസ്സിലായതോടെയാണ് അവര്‍ മടങ്ങിയത്.

പിറ്റേന്ന് രാവിലെ അമ്മ അവനെ വിളിച്ച്‌ ചോദിച്ചപ്പോള്‍ കേസൊന്നുമില്ല എന്നും പൊലീസിെന്‍റ നടപടിയെ നിസ്സാരമായാണ് അവന്‍ കണ്ടതെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ വീടും ഞങ്ങളുമൊക്കെ ആരുടെയൊക്കെയോ നിരീക്ഷണത്തിലായിരുന്നു. കുറച്ച്‌ കാശ് വേണമെന്നാവശ്യപ്പെട്ട് 18ന് അവന്‍ അമ്മയെ വിളിച്ചു. എന്തിനാണെന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. കാശ് സംഘടിപ്പിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞതോടെ അവന്‍ ഫോണ്‍ വെച്ചു.20 ന് രാവിലെ ഞാന്‍ തൊട്ടടുത്ത കുളത്തില്‍ കുളിക്കാന്‍ പോയ സമയത്താണ് സിവില്‍ ഡ്രസില്‍ രണ്ട് പൊലീസുകാര്‍ വന്നത്. അപ്പോള്‍ അമ്മ മാത്രമാണുണ്ടായിരുന്നത്. ശ്രീജീവിനെ രാത്രിയില്‍ കസ്റ്റഡിയിലെടുത്തെന്നും ഉച്ചക്ക് നെയ്യാറ്റിന്‍കര രണ്ടാം കോടതിയില്‍ കൊണ്ട് വരുമെന്നും അവിടെ വന്ന് ജാമ്യത്തില്‍ എടുക്കണമെന്നും പറഞ്ഞ് വെള്ളേപപ്പറില്‍ ഒപ്പിട്ട് വാങ്ങി. ഇൗ സമയത്താണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. എന്നെ കണ്ടപ്പോള്‍ തന്നെ വളരെ സ്േനഹപൂര്‍വം ചേര്‍ത്ത് പിടിച്ച്‌ അമ്മയില്‍ നിന്ന് കുറച്ചകലെ മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. ലോക്കപ്പില്‍ വെച്ച്‌ അവന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പാറശാല സ്റ്റേഷനിലേക്ക് ഉടന്‍ വരണമെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ വീട് പൊഴിയൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു. അങ്ങനെ ഞാനും കൂട്ടുകാരനും കൂടി പാറശാല സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ സി.െഎ ഗോപകുമാര്‍ എന്നെ കൊണ്ട് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയിട്ട് പെെട്ടന്ന് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞു.



ഞാനും സുഹൃത്തും കൂടി ഹോസ്പിറ്റലിലേക്ക് പോയി. വാര്‍ഡ് 21ല്‍ 50ാം നമ്ബര്‍ ബഡില്‍ കൈയും കാലും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്നതാണ് കാണുന്നത്. അവന് തിരിയാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. മുഖത്ത് ഒാക്സിജന്‍ മാസ്ക് വെച്ചിരിക്കുകയാണ്. യൂറിന്‍ പോകാന്‍ ട്യൂബും ട്രിപ്പും നല്‍കിയിട്ടുണ്ട്.കണ്ടാല്‍ എന്തോ അടിയന്തര ചികിത്സ നല്‍കുകയാണെന്നാണ് തോന്നുക. നാലഞ്ച് പൊലീസുകാര്‍ എപ്പോഴും അവെന്‍റ കിടക്കയുടെ അടുത്തുണ്ട്. സംസാരിക്കാനോ ഒന്ന് തിരിഞ്ഞ് കിടക്കാനോ പോലും അവന് ആകുന്നില്ല. പൊലീസുകാരനോട് സാറെ എന്താണ് പ്രശ്നമെന്നും വേറെ എങ്ങോെട്ടങ്കിലും മാറ്റണോ എന്നും ചോദിച്ചപ്പോള്‍ െഎ.സിയുവില്‍ നിന്ന് മാറ്റിയതേ ഉള്ളൂ അപകടനില തരണംചെയ്തു എന്ന് കുറച്ച്‌ അപ്പുറത്ത് നിന്ന ഡോക്ടര്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു. എന്നാല്‍ കെട്ടിയിട്ടതിനാല്‍ അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന അവന്‍ കണ്ണ് കൊണ്ട് അല്ലെന്നുള്ള ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഒപ്പം വലത്തെ കൈയിലെ പെരുവിരല്‍ കൊണ്ട് ഒാക്സിജന്‍ സിലിണ്ടറിലേക്ക് വെപ്രാളത്തോടെ ചൂണ്ടുന്നുണ്ടായിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോള്‍ വെപ്രാളംകൊണ്ട് കാണിക്കുന്നതാണെന്നായിരുന്നു ഡോക്ടര്‍മാരുടെയും പൊലീസിെന്‍റയും മറുപടി. അത് വിശ്വസിക്കുകയായിരുന്നു, ഞങ്ങള്‍.

ചികിത്സിക്കുകയാണെന്ന് ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അധികൃതരുടേത്. കെട്ടിയിട്ടിരിക്കുന്നത് ഒാക്സിജന്‍ മാസ്കും മറ്റും പൊട്ടിച്ച്‌ കളയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് എല്ലാം മനസ്സിലായത് ഒരു ജീവനെ തീര്‍ക്കാനുള്ള ശ്രമമായിരുന്നു അവിടെ. ചികിത്സക്കിടെ മരിച്ചെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്. ഉച്ചയോടെ മൊഴിയെടുക്കാന്‍ ജഡ്ജിയെത്തുമെന്ന് അറിഞ്ഞതിന് പിന്നാലെ അവന് ഒരു ഇന്‍ജങ്ഷന്‍ നല്‍കി. കൊടുത്ത് കൊണ്ടിരുന്ന ട്രിപ്പൊക്കെ മാറ്റിയാണ് ഇന്‍ജങ്ഷന്‍ നല്‍കിയത്.ഇന്‍ജങ്ഷന്‍ നല്‍കി കുറച്ച്‌ സമയത്തിനകം അവന്‍ മയക്കത്തിലേക്ക് വീണു. ജഡ്ജി വന്നു മൊഴിയെടുക്കുേമ്ബാഴും അവന്‍ മയക്കത്തില്‍ തന്നെയായിരുന്നു. ജഡ്ജി വരുേമ്ബാള്‍ എന്നോട് കാണിച്ചത് പോലെ ആംഗ്യംകാണിക്കുമോ എന്ന് ഭയന്നിട്ടാണ് അവര്‍ അവനെ ഇന്‍ജങ്ഷന്‍ നല്‍കി മയക്കിയത്. ജഡ്ജി വന്നപ്പോള്‍ അബോധാവസ്ഥയിലാണെന്ന മറുപടിയാണ് ഡോക്ടറും മറ്റും നല്‍കിയത്. പൊലീസ് നടത്തിയ മനുഷ്യത്വ രഹിതമായ ക്രൂരതക്ക് ഡോക്ടറും സംഘവും കൂട്ട് നിന്ന് കോടതിയെയും പറ്റിച്ചു. രാത്രി പത്തോടെ ശ്രീജീവിെന്‍റ അവസ്ഥ മാറി. അവന്‍ കൂടുതല്‍ അസ്വസ്ഥനായി മാറി. അത് ഒാരോ നിമിഷം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു. എന്നാല്‍ ഞെരിപിരികൊള്ളാന്‍ പോലും ആകാത്ത ആ ജീവനുള്ള ശരീരത്തില്‍ നിന്ന് കെട്ട് അഴിച്ച്‌ വിടാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെ നീണ്ട് അവെന്‍റ പിടച്ചില്‍. ശരീരത്തില്‍ നിന്ന് ജീവന്‍ ഉൗര്‍ന്ന് പോയെന്നുറപ്പായ ശേഷമാണ് അവര്‍ കെട്ട് അഴിച്ചത്. മരിച്ചെന്നുറപ്പായ ശേഷം ശരീരത്തിെന്‍റ ചൂട് വിട്ട് മാറുന്നതിന് മുേമ്ബ അവര്‍ അവെന്‍റ വായിലേക്ക് ട്യൂബ് വഴി എന്തോ ഒഴിച്ച്‌ നല്‍കി. അവനെ കെട്ട് അഴിച്ച്‌ മാറ്റുേമ്ബാഴാണ് വലത്തേ വാരിയെല്ലിന് സമീപം വലിയ ഒരു ചതവ് കാണുന്നത്. കൈകൊണ്ട് അവിടെ തൊടുേമ്ബാള്‍ തന്നെ നമ്മുക്ക് അസ്വസ്ഥത ഉണ്ടാകുന്നതരത്തിലായിരുന്നു ആ ഭാഗം. അതെന്താെണന്ന് ചോദിച്ചപ്പോള്‍ കട്ടിലില്‍ പിടിച്ച്‌ കിടത്തിയപ്പോള്‍ തട്ടിയോ ഉരഞ്ഞോ ഉണ്ടായതിെന്‍റ പാടാണെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും പറഞ്ഞത്. അപ്പോള്‍ തുടങ്ങിയ സംശയത്തില്‍ നിന്നാണ് അവേന്‍റത് മരണമല്ല, കൊലപാതകമാണെന്നതിലേക്ക് എത്തുന്നത്.

സബ്കലക്ടറായിരുന്ന കാര്‍ത്തികേയന്‍ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ആ ശരീരത്തോട് ചെയ്ത ക്രൂരതകള്‍ അറിയുന്നത്. ശരീരത്തിെന്‍റ ഒാരോ ഭാഗങ്ങളും അവര്‍ ഇടിച്ച്‌ ചതച്ചിരിക്കുകയായിരുന്നു. വൃഷണം മര്‍ദനമേറ്റ് ചതഞ്ഞ അവസ്ഥയിലായിരുന്നു. ബൂട്ട് കൊണ്ടോ മാരകായുധങ്ങള്‍ കൊണ്ടോ മര്‍ദനമേറ്റിട്ടുണ്ടെന്ന് ആദ്യനോട്ടത്തില്‍ തന്നെ മനസ്സിലാകും. മുതുകും കാലിെന്‍റ പിറക് വശവുമൊക്കെ കറുത്ത് കരിവാളിച്ച നിലയിലായിരുന്നു. ഇത്രക്ക് മൃഗീയമായ മര്‍ദനമേറ്റിട്ടും ആത്മഹത്യയാണെന്ന് ഞങ്ങളെ പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ച മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഇൗ കൊടുംക്രൂരതക്ക് കൂട്ട് നില്‍ക്കുകയായിരുന്നു.അവെന്‍റ മരണം ഞങ്ങള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. കൂലിപ്പണികൊണ്ട് ജീവിച്ച്‌ പോകുന്ന ഞങ്ങള്‍ പരാതിയുമായോ ചോദ്യവുമായോ എങ്ങും ചെല്ലില്ലെന്ന വിശ്വാസമായിരിക്കണം കൊലക്ക് കൂട്ട് നില്‍ക്കാന്‍ ആശുപത്രിയിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.



എന്നാല്‍ അവെന്‍റ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നതിനെ കുറിച്ച്‌ ഒരു ധാരണയുമില്ലായിരുന്നു. പലരോടും ഞാന്‍ അന്വേഷിച്ചു. ഇതിനിടെ അയലത്തെ വീട്ടില്‍ ഒന്ന് രണ്ട് പേര്‍ വന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ പറഞ്ഞു. അവര്‍ തന്നെയാണ് പരാതി തയാറാക്കിയതും. എന്നാല്‍ അതില്‍ നടപടികള്‍ ഉണ്ടായില്ല. ആ പരാതിയുടെ സ്വഭാവം നോക്കിയാല്‍ നടപടികള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. എന്നെ ഒന്ന് തണുപ്പിക്കാന്‍ ആരുടെയൊക്കെയോ ശ്രമത്തിെന്‍റ ഭാഗമായിരുന്നിരിക്കണം ആ പരാതി നല്‍കാന്‍ സഹായവുമായി എത്തിയതിെന്‍റ പിന്നില്‍. പിന്നീട് ഞാന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോമോന്‍ പുത്തന്‍പുരക്കലിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി സംസാരിച്ചതിനൊടുവിലാണ് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്ക് പരാതി നല്‍കാന്‍ പറഞ്ഞത്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പിന് നേരിട്ടാണ് പരാതി നല്‍കിയത്. ഒപ്പം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കും പരാതി നല്‍കി. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടും പരാതി നല്‍കി. എന്നാല്‍ ചെറുവിരലനക്കാന്‍ പോലും ആരും തയാറായില്ല. പ്രതികളും കൊലയാളികളുമൊക്കെ കണ്‍മുന്നില്‍ ഉണ്ടായിട്ടും നടപടി എടുക്കാന്‍ കൊല നടന്ന് ഒരു വര്‍ഷംപിന്നിട്ടിട്ടും ആരും തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 2015 മേയില്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്്. നിരാഹാര സമരമായിരുന്നു, ആരും തിരിഞ്ഞ് നോക്കിയില്ല. ഇതിനിടയില്‍ പൊലീസ് കംപ്ലയിന്‍റ്  അതോറിറ്റി മൊഴിയെടുക്കല്‍ തുടങ്ങി.

ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ െവച്ച്‌ വിഷം കഴിച്ചതായുള്ള പൊലീസ് വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പൊലീസ് മര്‍ദിച്ച്‌ അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്ഥാന പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി കണ്ടെത്തി.പാറശാല സര്‍ക്കിള്‍ സി.െഎ ഗോപകുമാര്‍, എസ്.െഎ ഡി. ബിജുകുമാര്‍, എ.എസ്.ഐ ഫിലിപ്പോസും സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരാണ് ഇതിനു കാരണക്കാര്‍ എന്നും അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസര്‍ തയാറാക്കിയ എസ്.െഎ ബിജുകുമാര്‍ വ്യാജ രേഖ ചമച്ചതായും കണ്ടെത്തി.

ഇതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഉത്തരവ് ആവശ്യപ്പെടുന്നു. ഉത്തരവില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് കൂടാതെ ശ്രീജീവിെന്‍റ മാതാവിനും പരാതിക്കാരനായ സഹോദരനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിെന്‍റ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കി. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവി ഇതുവരേക്കും ഇതിെന്‍റ അന്വേഷണം ആരംഭിക്കാന്‍ പോലും തയാറായിട്ടില്ല.



ഇതിനിടയില്‍ പത്ത് ലക്ഷം രൂപ രണ്ട് പൊലീസുകാര്‍ എന്ന് അവകാശപ്പെട്ട് രണ്ട് പേര്‍ വീട്ടിലെത്തിച്ചു. അതിലും അതിെന്‍റ പേപ്പറുകളിലും ദുരൂഹതയുണ്ട്. എന്നാല്‍ കൊലപാതകികള്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നളിനി നെറ്റോയെ ശ്രീജിത്തും അമ്മയും പലവട്ടം പോയി കണ്ടിരുന്നു. ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇനി നടപടി എടുക്കേണ്ടത് ഡി.ജി.പി ആണെന്ന നിസ്സഹായ മറുപടിയാണ് അവിടെ നിന്ന് ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച്‌ സര്‍ക്കാറിന് റിപ്പോര്‍ട്ട് കൊടുക്കേണ്ട ഡി.ജി.പിയും അലംഭാവം തുടര്‍ന്നതോടെ ഇടതുപക്ഷ സര്‍ക്കാറിെന്‍റ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. നടപടിയുണ്ടാകും ഇനി സമരംചെയ്യേണ്ടി വരില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടക്കി. എന്നാല്‍ അവിടെ നിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പിന്നീട് വീണ്ടും കാണാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. അങ്ങനെയാണ് ജനുവരി 30 ന്  നിരാഹാര സമരം ആരംഭിക്കുന്നത്. എനിക്ക് പണമല്ല വേണ്ടത് എെന്‍റ അനുജനെ കൊന്നവര്‍ സ്വതന്ത്രരായി ഇൗ ലോകത്ത് വിഹരിക്കുേമ്ബാള്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനുള്ള ശ്രമമാണിത്. ഇനി ഒരിക്കലും ഒരു കസ്റ്റഡി കൊലപാതകം ഉണ്ടാകരുത്. അതിന് വേണ്ടിയാണ് ഇൗ പോരാട്ടം.
(ശ്രീജിത്തിനെ കുറിച്ച്‌ 2017 ഏപ്രില്‍ 17ന് മാധ്യമം ആഴ്ചപതിപ്പില്‍ വന്ന അഭിമുഖം)

Related News