Loading ...

Home cinema

എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി ;രാജീവ്‌ രവിയുടെ "ഞാന്‍ " ചിത്രീകരണം തുടങ്ങി by എ എസ് മനാഫ്

കോട്ടയം > നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ 22-ാമത് ചരമവാര്‍ഷിക ദിനം ചൊവ്വാഴ്ച ആചരിക്കും. എന്‍ എന്‍ പിള്ളയുടെ ജീവിതം കണ്ടും കേട്ടും വായിച്ചും അറിഞ്ഞ നമുക്ക് മുന്നില്‍ അദ്ദേഹത്തിന്റെ ആത്മകഥയായ 'ഞാന്‍' വെള്ളിത്തിരയിലെത്തുകയാണ്. സംഭവബഹുലമായ ജീവിതകഥ സിനിമയാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.ജീവിത ദുരിതങ്ങളോട് പൊരുതി നേടിയ വിജയവും പ്രണയവും മകന്‍ വിജയരാഘവന്റെ ജനനവും വരെയാണ് 'ഞാന്‍' എന്ന കഥയുടെ ഉള്ളടക്കം. ഇത് സിനിമയാകുന്നതോടെ എന്‍ എന്‍ പിള്ളയുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്  നേരില്‍കാണാം. അച്ഛനെ അറിഞ്ഞാല്‍ ഒന്നല്ല ഒരായിരം സിനിമ നിര്‍മിക്കാന്‍ സാധിക്കുമെന്ന് മകന്‍ വിജയരാഘവന്‍ പറയുന്നു. "അറിയുന്തോറും എന്‍ എന്‍ പിള്ള എന്ന കലാകാരന്റെ ജീവിതയാത്ര വലിയൊരു അനുഭവം തന്നെയാണ്. സ്വാതന്ത്യ്രസമരം, യുദ്ധം, പ്രണയം, à´•à´², കലാപം തുടങ്ങി ഒരുപാട് ജീവിതരംഗങ്ങളിലൂടെ കടന്നുപോയ കലാകാരനാണ് അദ്ദേഹം. നാടകമെന്നാല്‍ അച്ഛന് ജീവിതമായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാടകത്തിലൂടെ സമൂഹത്തോട് പറയാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നു. ഓരോ നാടകവും സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും നാടകത്തെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. രോഗം അലട്ടിയ കാലത്തും സ്വയം ചികിത്സ തേടി അദ്ദേഹം നാടകത്തില്‍ സജീവമായിരുന്നു.''- വിജയരാഘവന്‍ പറഞ്ഞു.19-ാം വയസില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ ചേരാനായി എന്‍ എന്‍ പിള്ള നാടുവിട്ടു. തിരിച്ചുവരുമെന്നും വിവാഹം കഴിക്കുമെന്നും കാമുകിയ്ക്ക് വാക്കുകൊടുത്ത ശേഷമാണ് പോയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ യുദ്ധത്തില്‍ മരിച്ചെന്ന്് വീട്ടുകാരും ബന്ധുക്കളും വിചാരിച്ചു. തിരിച്ചു വരുമെന്ന് തന്നെ വിശ്വസിച്ച് കാമുകി കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു.  ഇളയ സഹോദരിമാര്‍ വിവാഹിതരായിട്ടും കാമുകി കാത്തിരുന്നത് ഒന്‍പത് വര്‍ഷം. അത്രയ്ക്കായിരുന്നു അവര്‍ തമ്മിലുള്ള പ്രണയം. ഒടുവില്‍ യുദ്ധത്തിന് ശേഷം തിരിച്ചെത്തി മൂന്ന് ദിവസത്തിനുള്ളില്‍ കാമുകിയെ എന്‍ എന്‍ പിള്ള വിവാഹം ചെയ്തു. പിന്നീട് ഇരുവരും മലയായിലേക്ക് പോയി. അവിടെയാണ് തന്റെ ജനനമെന്നും വിജയരാഘവന്‍ ദേശാഭിമാനിയോട് പറഞ്ഞു. ഇതുവരെയാണ് 'ഞാന്‍' എന്ന കഥയിലുള്ളത്. à´† കാലഘട്ടമാണ് സിനിമയാകുന്നത്.നാല് മാസം മുമ്പാണ് രാജീവ് രവി 'ഞാന്‍' സിനിമയാക്കുന്ന തിനെകുറിച്ച് പറയുന്നത്. നിവിന്‍ പോളിയാണ് എന്‍എന്‍ പിള്ളയായി വേഷമിടുന്നത്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. എഴുതി തുടങ്ങിയാല്‍ എത്ര സിനിമ വേണേലും ഉണ്ടാക്കാന്‍ കഴിയുന്ന അനുഭവസമ്പത്തിന് ഉടമയാണ് അച്ഛന്‍ എന്ന് പറഞ്ഞ് എന്‍ എന്‍ പിള്ളയുടെ സ്മൃതികുടീരത്തില്‍ പൂവെടുത്ത് വെക്കുമ്പോള്‍ വിജയരാഘവന്റെ കണ്ണ് നിറഞ്ഞു. 2018ല്‍ എന്‍ എന്‍ പിള്ളയുടെ നൂറാം ജന്മവര്‍ഷത്തില്‍ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശ്യം.

Related News