Loading ...

Home Gulf

ലോകത്തിന് സ്നേഹവിരുന്നൂട്ടി യു.എ.ഇ; '100 മില്യന്‍ മീല്‍സ്' ക്യാമ്പയിൻ തുടങ്ങി

ദുബൈ: കോവിഡ് വെല്ലുവിളി നിലനില്‍ക്കുന്ന റമദാനില്‍ ലോകത്തിന് സ്നേഹ വിരുന്നൂട്ടാന്‍ യു.എ.ഇ ആസൂത്രണം ചെയ്ത '100 മില്യന്‍ മീല്‍സ്' പദ്ധതിക്ക് ഗംഭീര തുടക്കം. പാകിസ്താനിലെ ഇസ്‌ലാമാബാദിലാണ് ആദ്യ വിതരണം നടത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റ് (എം.ബി.ആര്‍.സി.എച്ച്‌) യു.എ.ഇ എംബസിയുമായി സഹകരിച്ച്‌ പാകിസ്താനിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയാണ് പാര്‍സലുകള്‍ വിതരണം തുടങ്ങിയത്. അരി, പയറ്, മാവ്, ചുവന്ന പയര്‍, പഞ്ചസാര, എണ്ണ, ഇൗത്തപ്പഴം, ചായപ്പൊടി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഇസ്ലാമാബാദ് നഗരത്തിലെ മൂന്നു ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും ഇതുവരെയായി വിതരണം നടത്തി.ഈജിപ്തിലെ ഏറ്റവും ആവശ്യമുള്ള ആളുകളിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഫുഡ് ബാങ്കിങ് റീജനല്‍ നെറ്റ്‌വര്‍ക്ക് ഈജിപ്ഷ്യന്‍ ഫുഡ് ബാങ്കുമായും ഈജിപ്തിലെ നിരവധി ചാരിറ്റി ഓര്‍ഗനൈസേഷനുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സോഷ്യല്‍ സോളിഡാരിറ്റി മന്ത്രാലയത്തിെന്‍റയും എല്ലാ ഗവര്‍ണറേറ്റുകളുടെയും അനുബന്ധ ഡയറക്ടറേറ്റുകളുടെയും സഹകരണവുമുണ്ട്. ഈജിപ്തിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും പിന്നാക്കം നില്‍ക്കുന്ന വ്യക്തികള്‍ക്കും അരി, എണ്ണ, ബീന്‍സ്, പൊടി എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളാണ് വിതരണം നടത്തിയത്. റമദാന്‍ മാസത്തിലുടനീളം കുടുംബങ്ങള്‍ക്ക് 240 മുതല്‍ 300 വരെ ഭക്ഷണം തയാറാക്കാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കളാണ് നല്‍കുന്നത്.ജോര്‍ഡന്‍ അഭയാര്‍ഥി ക്യാമ്ബുകളിലാണ് എം‌.ബി.‌ആര്‍.‌ജി.‌ഐ ഐക്യരാഷ്ട്ര വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനല്‍ നെറ്റ്‌വര്‍ക്ക്, ഗുണഭോക്തൃ രാജ്യങ്ങളിലെ മാനുഷിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച്‌ ഭക്ഷ്യ കിറ്റുകള്‍ ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് എത്തിക്കുന്നത്. അടുത്ത ആറ് ആഴ്ചക്കുള്ളില്‍ ജോര്‍ഡനിലെ അഭയാര്‍ഥി ക്യാമ്ബുകളില്‍ 20.8 ദശലക്ഷം കിറ്റ് നല്‍കാന്‍ പര്യാപ്തമായ '100 മില്യന്‍ മീല്‍സ്' കാമ്ബയിന്‍ വഴി സ്വരൂപിച്ച കാഷ് വൗച്ചറുകള്‍ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിതരണം ചെയ്യും. '100 മില്യന്‍ മീല്‍സ്' കാമ്ബയിനിലെ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍, ഫലസ്തീനിലെ താഴ്ന്ന വരുമാനമുള്ള കമ്യൂണിറ്റികള്‍ക്കും ജോര്‍ഡനിലെയും ബംഗ്ലാദേശിലെയും അഭയാര്‍ഥി ക്യാമ്ബുകളില്‍ പണകൈമാറ്റത്തിലൂടെയും കാഷ് വൗച്ചറുകളിലൂടെയും സഹായം നല്‍കാനും ലോക ഭക്ഷ്യപദ്ധതി സഹായിക്കും.ഇമാറാത്തി മണ്ണില്‍ ജീവിക്കുന്നവരെയും ഒപ്പം സമീപരാജ്യങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ 10 കോടിയില്‍പരം ഭക്ഷണപ്പൊതികള്‍ അര്‍ഹരുടെ കൈകളിലേക്ക് എത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച പദ്ധതിയാണ് '100 മില്യന്‍ മീല്‍സ്' കാമ്ബയിന്‍. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ പ്രതിസന്ധിയില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണപ്പൊതികളെത്തിക്കുകയാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നത്.സുഡാന്‍, ലബനാന്‍, ജോര്‍ഡന്‍, പാകിസ്താന്‍, അംഗോള, ഉഗാണ്ട, സിയറ ലിയോണ്‍, ഘാന, താന്‍സനിയ, സെനഗല്‍, ഈജിപ്ത്, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് മഹാമാരിക്കാലത്ത് പദ്ധതി താങ്ങാവും.മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റിെന്‍റ സഹകരണത്തോടെ യു‌.എന്‍‌ വേള്‍‌ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനല്‍ നെറ്റ്‌വര്‍ക്ക്, ഗുണഭോക്തൃ രാജ്യങ്ങളിലെ പ്രാദേശിക ചാരിറ്റികള്‍ എന്നിവ വഴി വികസിപ്പിച്ചെടുത്ത സംയോജിത വിതരണ ശൃംഖല മുഖാന്തരമാണ് ഗുണഭോക്താക്കള്‍ക്ക് വേഗത്തിലുള്ള സഹായം എത്തിച്ച്‌ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നത്. '100 മില്യന്‍ മീല്‍സ്' പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹത്തില്‍നിന്ന് വളരെ ആവേശപൂര്‍വമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഏപ്രില്‍ 11ന്‌ കാമ്ബയിന്‍‌ ആരംഭിച്ചതുമുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍‌ 57 മില്യന്‍‌ ദിര്‍ഹം‌ സമാഹരിച്ചതിലൂടെ പദ്ധതിയുടെ ലക്ഷ്യം പാതി പൂര്‍ത്തീകരിക്കപ്പെട്ടതായി മുഹമ്മദ്‌ ബിന്‍‌ റാഷിദ്‌ അല്‍‌ മക്തൂം ഗ്ലോബല്‍‌ ഇനീഷ്യേറ്റിവ്സ് (എം‌.ബി.‌ആര്‍‌.ജി‌.ഐ) ഡയറക്ടര്‍ സാറാ അല്‍ നുഐമി നേരത്തേ വ്യക്തമാക്കിയിരുന്നു.

Related News