Loading ...

Home Gulf

ഖത്തര്‍-സൗദി ചരക്കുനീക്കം തുടങ്ങി

റിയാദ്: സൗദിയും ഖത്തറും തമ്മില്‍ കര അതിര്‍ത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായി. സൗദിയിലെ സല്‍വ അതിര്‍ത്തി വഴി ലോറികള്‍ ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. കോവിഡ് സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ചരക്കുനീക്കം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധം ഊഷ്മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും. ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ചരക്കുനീക്കം തുടങ്ങിയത്. ഖത്തര്‍ ഭാഗത്തെ അതിര്‍ത്തിയായ അബൂസംറ അതിര്‍ത്തി വരെ ചരക്കു വാഹനങ്ങള്‍ എത്തി. ഇവിടെനിന്ന് ഖത്തറിലെ ലോറികള്‍ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടുപോകും. ചരക്കുനീക്കം നടത്തുന്നവര്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ചെക്ക് പോയന്‍റില്‍നിന്ന് മുന്‍കൂട്ടി തയാറാക്കിയിട്ടുണ്ട്. ചരക്കുകള്‍ അബൂസംറയില്‍ ഇറക്കിയാല്‍ സൗദിയിലേക്കുള്ള ലോറികള്‍ തിരികെ പോകണമെന്നതാണ് ചട്ടം. ഖത്തറില്‍നിന്ന് സൗദിയിലേക്കുള്ള ചരക്കു വാഹനങ്ങള്‍ക്കും ഈ രീതിയില്‍ പ്രവേശിക്കാം. നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും മുന്‍കൂട്ടി ലോറികളുടെ വിവരങ്ങള്‍ ചെക്ക്പോയന്‍റില്‍ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചുവെക്കും. കോവിഡ് സാഹചര്യം കണക്കിലെടുക്ക് അതിര്‍ത്തി കടക്കാന്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് മൂന്നു ദിവസത്തിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related News