Loading ...

Home Gulf

ഖത്തര്‍-യുഎഇ വിമാന സര്‍വീസ് ശനിയാഴ്ച പുനഃരാരംഭിക്കും

ദുബായ്: ഖത്തര്‍-യുഎഇ വിമാന സര്‍വീസ് ശനിയാഴ്ച പുനഃരാരംഭിക്കും. മൂന്നര വര്‍ഷത്തെ ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം(WAM) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയിലെ അല്‍ ഉലായില്‍ നടന്ന ഗള്‍ഫ് സഹകരണ സമിതി(ജിസിസി) ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറില്‍ ഒപ്പുവെ ച്ചതോടെയാണ് ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും ഗതാഗതങ്ങളും യുഎഇ പുനരാരംഭിക്കുന്നത്. ഉപരോധത്തെ തുടര്‍ന്ന് സൗദി അടച്ച കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തിങ്കളാഴ്ച രാത്രിതന്നെ ഖത്തറിനായി തുറന്നിരുന്നു.

2017 ജൂണിലാണ് തീവ്രവാദത്തെ സഹായിക്കുന്നു എന്നാരോപിച്ച്‌ സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റിന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയത്. ഉപരോധം അവസാനിപ്പിക്കാനായി ഇറാനുമായി നയതന്ത്രബന്ധം പരിമിതപ്പെടുത്തുക, അല്‍ ജസീറ ചാനല്‍ പൂട്ടുക മുതലായ ആവശ്യങ്ങള്‍ ഉന്ന യിച്ചെങ്കിലും ഖത്തര്‍ വഴങ്ങിയില്ല. പിന്നീട് അമേരിക്കയാണ് ഖത്തറിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിക്കുന്നതിന് ചരടുവലികള്‍ നടത്തിയത്.

ഇറാനെ ഒറ്റപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്‍റെ ആവശ്യകത യുഎസിലെ ട്രംപ് ഭരണകൂടം സൗദിക്കും മറ്റു രാജ്യങ്ങള്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഖത്തര്‍- സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ കുവൈത്തും പ്രധാന പങ്കുവഹിച്ചു.

Related News