Loading ...

Home Gulf

ഫ്രാന്‍സിനെതിരെ അറബ് രാജ്യങ്ങള്‍;ഫ്രഞ്ച് ഉത്പന്നങ്ങള്‍ക്ക് ബഹിഷ്കരണം

ദുബായ് : പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ച ഫ്രാന്‍സിനെതിരെ മിഡില്‍ ഈസ്റ്റില്‍ വ്യാപക പ്രതിഷേധം. അടുത്തിടെയാണ് ഫ്രാന്‍സിലെ ഒരു സ്കൂളില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ചു എന്ന പേരില്‍ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രവാചകനെ നന്ദിച്ചു എന്നാരോപിച്ച്‌ മുസ്ലീം ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.കുവൈറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചു. സൗദി അറേബ്യയില്‍ ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കാരഫോറിനെ ബഹിഷ്കരിക്കുന്നതിനുള്ള ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.കഴിഞ്ഞ ദിവസം ഫ്രഞ്ച് അംബാസിഡറുമായി കുവൈറ്റ് വിദേശകാര്യ മന്ത്രി അഹ്‌മ്മദ് നാസര്‍ അല്‍ - മുഹമ്മദ് അല്‍ - സാബാ കൂടിക്കാഴ്ച നടത്തിയിരുന്നു. പാരീസില്‍ നടന്ന ശിരച്ഛേദത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ചുവെങ്കിലും പ്രവാചകനെ വെറുപ്പും വിദ്വേഷവും വര്‍ഗീയതയും സൃഷ്ടിക്കുന്ന രാഷ്ട്രീയവും ഔദ്യോഗികവുമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കുന്നത് ഉടന്‍ തടയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.കുവൈറ്റിന് പുറമേ തുര്‍ക്കി, ഖത്തര്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. തെരുവുകളില്‍ ജനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ കത്തിച്ചു. ഫ്രഞ്ച് നഗരങ്ങളിലേക്കുള്ള വിമാന ബുക്കിംഗുകള്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ നിറുത്തിവച്ചിരിക്കുകയാണ്. അതേ സമയം, മിഡില്‍ ഈസ്റ്റിലെ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം അടിസ്ഥാന രഹിതമാണെന്നും ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Related News