Loading ...

Home Gulf

ഒമാനില്‍ പൊതു സ്ഥലങ്ങളില്‍ മുഖാവരണം ധരിച്ചില്ലെങ്കില്‍ 20 റിയാല്‍ പിഴ

മസ്കത്ത്: രാജ്യത്തെ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 20 റിയാല്‍ പിഴ
ഇൗടാക്കും. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. പെരുന്നാള്‍ സമയത്ത് യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. ഒരു സ്ഥലത്ത് കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ അത് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിെന്‍റ ലംഘനമായ കണക്കാക്കും. ഇത്തരം കേസില്‍ പിടിയിലാകുന്ന ഒാരോരുത്തരില്‍ നിന്നും നൂറ് റിയാല്‍ വീതം പിഴ ഇൗടാക്കും. ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍ 1500 റിയാല്‍ നല്‍കേണ്ടിവരും. à´µà´¿à´µà´¾à´¹à´‚, അവധി സമയങ്ങള്‍, ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ എന്നിവക്കെല്ലാം ഇൗ പിഴ നല്‍കേണ്ടിവരും. ഇന്‍സ്റ്റിറ്റ്യൂഷനല്‍/ ഡൊമസ്റ്റിക് ക്വാറൈന്‍റന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 200 റിയാലും പിഴ ചുമത്തും. ഇൗ പിഴകള്‍ കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിെന്‍റ ഫണ്ടിലേക്ക് വകയിരുത്തും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം കടന്ന് ചെന്ന് പരിശോധന നടത്താന്‍ അവകാശമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വ്യാഴാഴ്ച 327 പേരിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഇൗദി പറഞ്ഞു. ഇതില്‍ 105 പേര്‍ ഒമാനികളാണ്. സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഒമാനികളിലെ രോഗബാധ വര്‍ധിക്കാന്‍ കാരണം. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്ന പക്ഷം മുഖാവരണങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍. ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകുന്നതിനാലാണ് ഇതെന്നും മന്ത്രി പറഞ്ഞു. പ്ലാസ്മ ചികിത്സ നടന്നുവരുന്നുണ്ട്. ഇതുവരെ 25 പേര്‍ക്കാണ് പ്ലാസ്മ ചികിത്സ നല്‍കിയത്. ഇതില്‍ 18 പേരുടെ രോഗം ഭേദമായതായും മന്ത്രി പറഞ്ഞു. കര്‍ഫ്യൂവിനെ കുറിച്ച ചോദ്യത്തിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രോഗികള്‍ കുറവായതിനാല്‍ കര്‍ഫ്യൂ നടപ്പാക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് കര്‍ഫ്യൂ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങള്‍ പഠിച്ചതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.
വ്യോമഗതാഗതം ആഭ്യന്തര സര്‍വീസുകളോടെയാണ് തുടക്കമാവുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ.അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു. വ്യോമയാന മേഖലയിലെ ചെലവ് 43 ശതമാനം കുറക്കാനാണ് ശ്രമം നടത്തുന്നത്. മഹാമാരിക്ക് മുമ്ബുള്ള സാഹചര്യങ്ങളിലേക്ക് വ്യോമയാന രംഗം തിരികെയെത്താന്‍ കുറഞ്ഞത് നാലുവര്‍ഷം എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതുവരെ വിവിധ രാജ്യക്കാരായ 2500 വിദേശ തൊഴിലാളികളെ ഒമാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

Related News