Loading ...

Home charity

യാചന നടത്തി മാനസിക രോഗികളായ അമ്മയേയും സഹോദരിയേയും നോക്കി; ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച്‌ എംകോം റാങ്കോടെ പാസായി ; സൂര്യന്റെ കഥ

ഗാന്ധിനഗര്‍ : സൂര്യ സ്വാമി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് നേരില്‍ കാണാന്‍ മാതാവ് രാജേശ്വരിയും സഹോദരി ലക്ഷ്മിയും എത്തും. കോട്ടയം നഗരമധ്യത്തില്‍ വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ - ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സൂര്യ സ്വാമിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഇയാള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്കായി ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവാതുക്കലിലെ ഒരു ട്യൂട്ടോറിയല്‍ കോളജിലെ കൊമേഴ്സ് അധ്യാപികയായിരുന്ന രാജേശ്വരി സ്വര്‍ണ പണിക്കാരന്‍ വരദന്‍ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇതോടെ വീട്ടുകാര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് തിരുനക്കര ക്ഷേത്രസമീപത്ത് നഗരത്തിലെ അഴുക്കുചാല്‍ കടന്നു പോകുന്ന ഓടയ്ക്ക് സമീപത്ത് ഒരു ഷെഡ് നിര്‍മിച്ചു കുടുംബ ജീവിതം ആരംഭിച്ചു. അതിനിടെ രണ്ടു കുട്ടികള്‍ ജനിച്ചു സൂര്യ സ്വാമിയും ലക്ഷ്മിയും. സൂര്യ പഠിക്കാന്‍ മിടുക്കനായിരുന്നു. സ്വാമിയുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ രാജേശ്വരി മാനസിക രോഗിയായി മാറി. പിന്നാലെ സഹോദരി ലക്ഷ്മിക്കും രോഗം പിടിപെട്ടു. ഇതോടെ ഭര്‍ത്താവ് വരദന്‍ വീട്ടില്‍ എത്തുന്നതു വല്ലപ്പോഴുമായി ഇതോടെ ഒരു നേരത്തേ ആഹാരം പോലും നിര്‍വാഹമില്ലാതായി. പീന്നിട് സൂര്യ സ്വാമി യാചന നടത്തിയാണ് മാതാവിനേയും സഹോദരിയേയും സഹായിച്ചിരുന്നത്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് സൂര്യയുടെ ദയനീയ സ്ഥിതി അറിഞ്ഞതോടെ വസ്ത്രങ്ങളും പഠിക്കുന്നതിനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി നല്‍കി. പിന്നീട് മാതാവിനേയും സഹോദരിയേയും തൊടുപുഴ വണ്ണപ്പുറത്തുള്ള മാനസിക കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പിതാവിനും മാനസിക രോഗം പിടിപെടുകയും അദ്ദേഹം വീട്ടിലെത്തി സൂര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് പിതാവിനെ പാലായിലെ സ്ഥാപനത്തിലാക്കി. നാട്ടുകാരുടെ പല വിധത്തിലുള്ള ആക്ഷേപങ്ങളും കളിയാക്കുകളും കേട്ട സൂര്യ സ്വാമി പലരുടെയും സഹായത്താല്‍ പഠനം തുടര്‍ന്നു. എം കോം ഫസ്റ്റ് റാങ്കോടെ പാസായെങ്കിലും തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടി. ഇതിനിടയില്‍ 2005 ജൂണ്‍ ആറിന് രാജേശ്വരിയും, 2010 നവംബര്‍ 18 ന് ലക്ഷമിയും ആര്‍പ്പുക്കര വില്ലൂന്നിയിലുള്ള നവജീവനിലെത്തിച്ചു. പഠനത്തിനിടെ മാതാവിനേയും സഹോദരിയേയും കാണുന്നതിന് സൂര്യ നവജീവനിലെത്തിയിരുന്നു. സൂര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതറിഞ്ഞ് രാജേശ്വരിയും, ലക്ഷമിയും സന്തോഷത്തിലാണെന്ന് ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. സൂര്യ സ്വാമി ജോലിയില്‍ പ്രവേശിക്കുന്നതു കാണാന്‍ രാജേശ്വരിക്കും ലക്ഷ്മിക്കും കാത്തിരിക്കുകയാണ്.

Related News