Loading ...

Home Gulf

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവന വേതന കരാറുകള്‍ നവീകരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചു അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാധകമായിരിക്കും. പുതിയ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളിക്ക് മതിയായ ജീവിതസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുയോജ്യമായ താമസം , ഭക്ഷണം വസ്ത്രം, എന്നിവ നല്‍കാന്‍ വീട്ടുടമ ബാധ്യസ്ഥനായിരിക്കും. കൂടാതെ രോഗാവസ്ഥയില്‍ മതിയായ ചികിത്സ നല്‍കുകയും , തൊഴിലാളിയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് വീട്ടുടമ വഹിക്കേണ്ടതുമാണു. ഓരോ മാസാവസാനവും തൊഴിലാളിയുടെ ശമ്പളം കൈമാറുകയും ശമ്പള റസീതില്‍ തൊഴിലാളിയുടെ ഒപ്പ് വാങ്ങി വീട്ടുടമ സൂക്ഷിക്കേണ്ടതുമാണ്. കരാറിലെ പൊതുവായ വ്യവസ്ഥകള്‍ അനുസരിച്ചു, പ്രതിദിനം 12 മണിക്കൂറില്‍ അധികം ജോലി ചെയ്യരുത് എന്നും ഇതിനു പുറമേ ഒരോ 5 മണിക്കൂറിലും ഒരു മണിക്കൂറില്‍ കുറയാത്ത വിശ്രമ സമയം അനുവദിക്കേണ്ടതുമാണ്. കൂടാതെ രാത്രിയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ വിശ്രമം അനുവദിക്കുകയും ചെയ്യണം. ആഴ്ചയില്‍ ഒരു ദിവസം വാരാന്ത്യ അവധിയും വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോട് കൂടിയുള്ള അവധിയും തൊഴിലാളിക്ക് നല്‍കേണ്ടതുമാണു.


കൂടാതെ കരാര്‍ കാലയളവിന്റെ അവസാനത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ വേതനത്തിന് തുല്യമായ ആനുകൂല്യങ്ങളും വീട്ടുടമ തൊഴിലാളിക്ക് നല്‍കെണ്ടതാണു. അതേസമയം തൊഴിലാളിയുടെ യാത്രാ രേഖകള്‍ പിടിച്ചു വെക്കുവാന്‍ വീട്ടുടമക്ക് അധികാരമില്ല. കരാറിലെ വ്യവസ്ഥകള്‍ വീട്ടുടമക്കും അയാളുടെ കുടുംബാങ്ങങ്ങള്‍ക്കും ബാധകമായിരിക്കും എന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. വീട്ടുടമയും തൊഴിലാളിയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്ന സാഹചര്യത്തില്‍ മാനവ ശേഷി സമിതിയിലെ ഗാര്‍ഹിക തൊഴിലാളി വിഭാഗം മുഖേനെ തര്‍ക്കം പറ്റിഹരിക്കാന്‍ വീട്ടുടമ ബാധ്യസ്ഥനായിരിക്കുമെന്നും പുതിയ കരാറില്‍ നിഷ്‌കര്‍ഷിക്കുന്നു.



Related News