Loading ...

Home Gulf

കുറഞ്ഞ ചെലവില്‍ റിയാദ്-കോഴിക്കോട് യാത്ര

റിയാദ്: സൗദിയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ കമ്ബനിയായ ഫ്ലൈനാസ് പുതുവര്‍ഷ ഒാഫറായി ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. 210 റിയാല്‍ മുതല്‍ ഏറ്റവും താഴ്ന്ന നിരക്കില്‍ അന്താരാഷ്ട്ര യാത്ര നടത്താനാവുംവിധമാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ്-കോഴിക്കോട് സെക്ടറില്‍ വെറും 600 റിയാലിന് യാത്ര ചെയ്യാം. സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്ക് 210 റിയാല്‍ മുതല്‍ 700 റിയാല്‍ വരെയാണ് ഒാഫര്‍ പ്രകാരമുള്ള നിരക്ക്. റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് 600 റിയാലാണ് വണ്‍വേ യാത്രക്കുള്ള നിരക്ക്. വിവിധ രാജ്യങ്ങളിലെ 28 വിമാനത്താവളങ്ങളിലേക്കാണ് നിരക്കിളവ് ലഭിക്കുക. ഓഫര്‍ അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫെബ്രുവരി രണ്ട് വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഇങ്ങനെ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാം. വ്യാഴം, ശനി ദിവസങ്ങളിലും കോഡ് ഷെയര്‍ വിമാനങ്ങളിലും ഈ ആനുകൂല്യം ലഭിക്കുന്നതല്ല. നേരിട്ടുള്ള വിമാന സര്‍വിസുകളില്‍ ഇക്കേണാമി ക്ലാസില്‍ മാത്രമാണ് ആനുകൂല്യം. ബുക്കിങ്ങിനും ടിക്കറ്റ് എടുക്കുന്നതിനും ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്.

Related News