Loading ...

Home cinema

വാഹനാപകടം; സംവിധായകന്‍ വിവേക് ആര്യന്‍ മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ മരിച്ചു. 30 വയസ്സായിരുന്നു. ഡിസംബര്‍ 22ന് കൊടുങ്ങല്ലൂരില്‍ ഭാര്യ അമൃതയുമായി ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഭാര്യ അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിവേക് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ മരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഓര്‍മയില്‍ ഒരു ശിശിരം' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. സംവിധായകന്‍ ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ തൃശ്ശൂര്‍ നെല്ലായി ആനന്ദപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്ബൂതിരിയുടെ ഭാവനയുടേയും മകനാണ്. സഹോദരന്‍: ശ്യാം. പരസ്യവും രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ഭാര്യ അമൃത 'ഓര്‍മയില്‍ ഒരു ശിശിരം' എന്ന ചിത്രത്തില്‍ വിവേകിന്റെ സഹ സംവിധായികയായിരുന്നു.

Related News