Loading ...

Home Gulf

കുവൈത്തില്‍ സ്വദേശി നഴ്സുമാരെ വളര്‍ത്തിയെടുക്കാന്‍ പദ്ധതി

കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ചുവര്‍ഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളര്‍ത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാന്‍ പദ്ധതി തയാറാക്കുന്നു.ധനമന്ത്രാലയം ഇതുസംബന്ധിച്ച്‌ ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സിവില്‍ സര്‍വിസ് കമീഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് സെന്‍റര്‍, കുവൈത്ത് സര്‍വകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് തസ്തികയിലേക്ക് നിലവില്‍ സ്വദേശികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നഴ്സുമാര്‍ക്ക് തൊഴില്‍നഷ്ട ഭീഷണിയില്ല.എന്നാല്‍, സ്വദേശിവത്കരണ ശ്രമങ്ങള്‍ ഭാവിയില്‍ നഴ്സുമാരെയും ബാധിക്കുമെന്നാണ് സൂചന. നഴ്സിങ് മേഖലയില്‍ മെച്ചപ്പെട്ട പരിശീലനം നല്‍കി സാങ്കേതിക തികവുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. കോഴ്സിെന്‍റ നിലവാരം വര്‍ധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പാക്കാനും പദ്ധതി തയാറാക്കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.സ്വദേശികളില്‍ നഴ്സിങ് പഠന താല്‍പര്യം വര്‍ധിച്ചിട്ടുണ്ട്. 300ലേറെ കുട്ടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്.കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. മേഖലയില്‍ ആദ്യത്തെ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയോടെ 1962 ഒക്ടോബറില്‍ ആരംഭിച്ചതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് സെന്‍റര്‍. എന്നാല്‍, നഴ്സിങ് പഠനത്തിന് സ്വദേശികള്‍ കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല.ഹോസ്പിറ്റല്‍ പ്രോേട്ടാകോള്‍ പാലിക്കേണ്ടതിനാലും മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രം വെച്ച്‌ ഇപ്പോള്‍ നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.എന്നാല്‍, ഇൗ നിലയിലേക്ക് കുവൈത്തികളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം.

Related News