Loading ...

Home Gulf

ഷാര്‍ജയില്‍ അക്ഷര വെളിച്ചം പരന്നു

ഷാര്‍ജ: ഇൗ വര്‍ഷത്തെ യുനെസ്കോ ലോക പുസ്തക തലസ്ഥാനം എന്ന ഷാര്‍ജയുടെ നേട്ടം അഭിമാനകരമാണെന്നും ലോകമെമ്ബാടും സംസ്കാരവും വിദ്യാഭ്യാസവും വ്യാപിപ്പിക്കുന്നതിനുള്ള പ്രയാണം നാം തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെന്‍റ 38ാമത് അധ്യായം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രവും സംസ്കാരവും കൊണ്ട് സമ്ബന്നമായ എമിറേറ്റായി ഷാര്‍ജ എക്കാലവും പ്രകാശം പരത്തും. പ്രസിദ്ധീകരണത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം നമ്മുടെ മേഖലയില്‍ ഇല്ല എന്ന ഒരു തെറ്റായ ധാരണ നിലവിലുണ്ട്. വാസ്തവത്തില്‍, വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വളരാന്‍ സ്വാതന്ത്ര്യം ആവശ്യമാണ്.ഒരു രാജ്യത്തി‍െന്‍റ വളര്‍ച്ചയിലും അഭിവൃദ്ധിയിലും അഭിപ്രായസ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. ഇത് ഒരു ചെടി പോലെയാണ്, ഒരു ചെറിയ കലത്തില്‍ വച്ചാല്‍ അത് വാടിപ്പോകുകയും ഒടുവില്‍ നശിക്കുകയും ചെയ്യും. നാം ആ ചെടിക്ക് ധാരാളം സ്ഥലം നല്‍കി, അത് വളരാനും പന്തലിക്കാനും സൗകര്യമൊരുക്കി. ശൈഖ് സുല്‍ത്താന്‍ വ്യക്തമാക്കി.സാംസ്കാരിക നിക്ഷേപമില്ലാതെ ദേശീയ പുരോഗതി നേടാനാവില്ലെന്നും അന്താരാഷ്ട്ര ബന്ധങ്ങള്‍പോലും അസാധ്യമാണെന്നും ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായി ഷാര്‍ജ മാറിയതിനു പിന്‍ബലം ഭാഷകളുടെ അതിരുകള്‍ നോക്കാതെയുള്ള കൈമാറ്റമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.മേളയുടെ കള്‍ചറല്‍ പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ച ലെബനീസ് നിരൂപക യുംന അല്‍ ഈദ് ഈ മേഖലയിലെ പുരുഷ-വനിത എഴുത്തുകാര്‍ക്കിടയില്‍ തുല്യത കല്‍പിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയെ അഭിനന്ദിച്ചു. പൊതുവെ എഴുത്തുകാരെ ആഘോഷിക്കുമ്ബോള്‍ തന്നെ, വനിത എഴുത്തുകാര്‍ക്ക് മുന്‍ഗണന നല്‍കാനും സാഹിത്യത്തിലൂടെ സ്വയം പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നല്‍കാനും മേള വഴിയൊരുക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള വേദി നല്‍കുന്നത് അഭിമാനകരമാണ്. സ്ത്രീകളുടെ രചനകള്‍ക്ക് ഇപ്പോള്‍ എല്ലാ അറബി ലൈബ്രറിയിലും എക്സിബിഷനുകളിലും സ്ഥാനമുണ്ടെന്നും യുംന ചൂണ്ടിക്കാട്ടി. പരിഭാഷക്കുള്ള പുരസ്കാരമായ 13 ലക്ഷം ദിര്‍ഹം 'ഉന പിക്കോള മോര്‍ട്ടെ' എന്ന പ്രശസ്ത ഇറ്റാലിയന്‍ പുസ്തകം വിവര്‍ത്തനം ചെയ്ത സൗദി പരിഭാഷകന്‍ മുഹമ്മദ് ഹസ്സന്‍ അല്‍വാന്‍ നേടി. മികച്ച ഇമാറാത്തി ക്രിയേറ്റീവ് തിരക്കഥാകൃത്ത് അവാര്‍ഡ് സാലെ കരാമ അല്‍ അംറിക്ക് ലഭിച്ചു.നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുഖ്, അമേരിക്കന്‍ ടി.വി അവതാരകനും നടനുമായ സ്റ്റീവ് ഹാര്‍വി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Related News