Loading ...

Home Kerala

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍ മീഡീയ

തിരുവനന്തപുരം : വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയുണ്ടായതാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. 'മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം'- എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായുള്ള കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയില്‍ ക്യാമ്ബയിന്‍ നടക്കുന്നത്. കേരളപൊലീസിന്റെ ഒഫീഷ്യല്‍ പേജിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Related News