Loading ...

Home Kerala

പാലാരിവട്ടം മേല്‍പ്പാലം; ന്യായീകരിച്ച്‌ വി.കെ. ഇബ്രാഹിംകുഞ്ഞ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കമ്ബനിക്ക് മുന്‍കൂറായി പണം നല്‍കിയതിനെ ന്യായീകരിച്ച്‌ മുന്‍ പൊതുമരാമത്ത് മന്ത്രിയും കേസില്‍ ആരോപണവിധേയനായ വി.കെ. ഇബ്രാഹിംകുഞ്ഞ്. വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടുണ്ടെന്നും കമ്ബനിക്ക് പണം മുന്‍ക്കൂറായി നല്‍കുന്നത് സാധാരണരീതിയാണെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ ഡി ബി പ്രോജക്ടുകള്‍, വേള്‍ഡ് പ്രോജക്ടുകള്‍, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍, ബഡ്ജറ്ററി വര്‍ക്കുകള്‍ അല്ലാത്ത എല്ലാ ജോലികളും എന്നിവയ്‌ക്കെല്ലാം മൊബിലൈസേഷന്‍ ഫണ്ട് നല്‍കാന്‍ അനുമതിയുണ്ട്.കഴിഞ്ഞ സര്‍ക്കാരും നിലവിലെ സര്‍ക്കാരും ഇത് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്ബനിക്ക് മുന്‍കൂറായി പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് ശുപാര്‍ശ ചെയ്ത് വന്നത് താന്‍ കണ്ടിട്ടുണ്ട്. ഇത് മന്ത്രിയുടെ അവകാശമാണെന്നും അത് നയപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News