Loading ...

Home Kerala

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങി; കെ.മോഹന്‍കുമാറും ശാസ്തമംഗലം മോഹനും പരിഗണനയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി. മണ്ഡലത്തിലെ എംഎല്‍എയായിരുന്ന കെ.മുരളീധരന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വിജയിച്ചതിനെത്തുടര്‍ന്നാണു വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു നിരവധി പേരുകളാണു കോണ്‍ഗ്രസ് ക്യാന്പുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം നേരത്തേ നോര്‍ത്ത് മണ്ഡലമായിരുന്നപ്പോള്‍ നിയമസഭാംഗമായിരുന്ന കെ.മോഹന്‍കുമാറിന്‍റെ പേരിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന. അദ്ദേഹം നിലവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കൂടിയാണ്. മികച്ച എംഎല്‍എയായിരുന്നുവെന്ന വിളിപ്പേരും മണ്ഡലത്തില്‍ മോഹന്‍കുമാറിനുണ്ട്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാവ് ശാസ്തമംഗലം മോഹന്‍റെ പേരും പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. എന്‍എസ്‌എസിന്‍റെ പിന്തുണയാണു ശാസ്തമംഗലം മോഹന്‍റെ പ്രതീക്ഷ.

പഴയ നോര്‍ത്ത് മണ്ഡലമാണു പിന്നീടു വട്ടിയൂര്‍ക്കാവ് മണ്ഡലമായത്്. ഒരു കാലത്തു സിപിഎമ്മിന്‍റെ സുരക്ഷിത മണ്ഡലമായിരുന്നു തിരുവനന്തപുരം നോര്‍ത്ത്. സിപിഎം നേതാവ് എം.വിജയകുമാര്‍ നിയമസഭാ സ്പീക്കറായതും പിന്നീടു മന്ത്രിയായതും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു. നോര്‍ത്ത് പീന്നീടു വട്ടിയൂര്‍ക്കാവ് മണ്ഡലമായപ്പോള്‍ സാക്ഷാല്‍ ലീഡര്‍ കെ.കരുണാകരന്‍റെ മകന്‍ കെ.മുരളീധരനാണു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

ഇടതുമുന്നണി മുരളീധരനെ നേരിടാന്‍ നിയോഗിച്ചതു കോണ്‍ഗ്രസിന്‍റെ പഴയ തീപ്പൊരി നേതാവായ ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ കെ.മുരളീധരന്‍ വിജയിച്ചു. ആ അഞ്ചു വര്‍ഷത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം മണ്ഡലം ഒരിക്കല്‍ കൂടി നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു സഹായകമായി. കടുത്ത മത്സരം നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ സംഘടനാ മുഖമായ കുമ്മനം രാജശേഖരനെയാണു മുരളീധരന്‍ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ: ടി.എന്‍.സീമ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. പത്തു വര്‍ഷം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച കെ.മുരളീധരന്‍റെ സ്ഥാനത്തേയ്ക്കാണു കോണ്‍ഗ്രസ് ഇപ്പോള്‍ പുതിയ സ്ഥാനാര്‍ഥിയെ തേടുന്നത്. പാര്‍ട്ടിയ്ക്കു ജയിച്ചേ മതിയാകൂ. അതുകൊണ്ടാണു മുരളീധരനു തന്നെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്‍റെ സംഘടനാ ചുമതല കെപിസിസി നല്‍കിയിരിക്കുന്നത്.

ശ്രദ്ധയൊന്നു പാളിയാല്‍ നേട്ടം ബിജെപിയ്ക്കാവുമെന്ന തിരിച്ചറിവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണു മികച്ച സ്ഥാനാര്‍ഥിയ്ക്കായുള്ള തിരച്ചില്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സീറ്റ് ഐ ഗ്രൂപ്പിനായതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും പ്രധാനമാണ്. കെ.മോഹന്‍കുമാറുമായി അടുത്ത ബന്ധമാണു രമേശിനുള്ളത്.

അദ്ദേഹമാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മോഹന്‍കുമാറിനെ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന മനഷ്യാവകാശ കമ്മീഷനംഗമാക്കിയത്. എന്നാല്‍ കെ.മുരളീധരന്‍റെ അഭിപ്രായമാകും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകുക. മോഹന്‍കുമാറിനു കോണ്‍ഗ്രസില്‍ ശരിയുടെ ഭാഗത്തു നില്‍ക്കുന്ന നേതാവെന്ന പ്രതിച്ഛായയാണുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും മോഹന്‍കുമാറിനോടാണു താല്‍പര്യമെന്നാണു സൂചന.

മോഹന്‍കുമാറിനെ പരിഗണിച്ചില്ലെങ്കില്‍ പിന്നീടു സാധ്യതയുള്ളതു ശാസ്തമംഗലം മോഹനാണ്. എന്‍എസ്‌എസ് നേതൃത്വവുമായുള്ള അടുത്ത ബന്ധമാണു മോഹനു സ്ഥാനാര്‍ഥിത്വത്തില്‍ തുണയാകുന്നത്. നേരത്തേ അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ മോഹനന്‍ സുപരിചിതനുമാണ്.

എതായാലും മണ്ഡലം നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന വികാരമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. ഈ രണ്ടു പേരുമല്ലാതെ മറ്റു പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ ഗ്രൂപ്പിനതീതമായ ചര്‍ച്ച തന്നെ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരണം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മനസും അറിയേണ്ടതുണ്ട്. വി.എം.സുധീരന്‍, പി.സി.വിഷ്ണുനാഥ്, പീതാംബരക്കുറുപ്പ് ഇവരുടെയും പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

Related News