Loading ...

Home National

മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് 5 ആയി കുറച്ചതില്‍ രോഷം പ്രകടിപ്പിച്ച്‌ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് 5 ആയി കുറച്ചതില്‍ രോഷം പ്രകടിപ്പിച്ച്‌ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി. യുപിഎ ഭരണത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് 12 ജീവനക്കാരെ അനുവദിച്ചിരുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടി. നിയമം അനുസരിച്ച്‌ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ താമസസൗകര്യവും ചികിത്സയും വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാണ്. 14 ജീവനക്കാര്‍, ആഭ്യന്തര വിമാനയാത്രയ്ക്ക് 6 എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ്, പരിധിയില്ലാതെ ട്രെയിനില്‍ സൗജന്യ യാത്ര, 5 വര്‍ഷത്തേക്ക് ഓഫിസ് ചെലവ്, ഒരു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ എന്നിവയുമുണ്ട്. എന്നാല്‍, 5 വര്‍ഷത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.
നിലവിലെ ചട്ടപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കാബിനറ്റ് മന്ത്രിമാര്‍ക്കു ലഭിക്കുന്ന തോതില്‍ ഓഫീസ് സംവിധാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷവും ഇതു നീട്ടിനല്‍കുകയാണ് പതിവ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് തള്ളിയാണ് ജീവനക്കാരെ പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുതോടെ മന്‍മോഹന് ഇനി 2 പ്യൂണ്‍, 2 പഴ്സനല്‍ അസിസ്റ്റന്റ്, ഒരു എല്‍ഡി ക്ലാര്‍ക്ക് എന്നിവരുടെ സേവനമേ ലഭിക്കൂ.

Related News