Loading ...

Home National

റഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോട്ട് ചെയ്ത് മുന്‍ ഇന്ത്യന്‍ സുപ്രിംകോടതി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി

യുക്രൈനിലെ എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി. ഇന്ത്യയില്‍ നിന്നും, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി യുക്രൈനിലെ റഷ്യന്‍ അധിനിവേശങ്ങള്‍ക്കെതിരായി വോട്ട് ചെയ്തു.യുക്രൈനില്‍ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാമെന്നും യുക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.ഫെബ്രുവരി 24 ന് യുക്രൈൻ പ്രദേശത്ത് ആരംഭിച്ച സൈനിക പ്രവര്‍ത്തനങ്ങള്‍ റഷ്യന്‍ ഫെഡറേഷന്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം, അന്താരാഷ്ട്ര നിയമത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന റഷ്യന്‍ ഫെഡറേഷന്റെ ബലപ്രയോഗത്തില്‍ കോടതി ആശങ്കാകുലരാണെന്ന് പ്രിസൈഡിംഗ് ജഡ്ജി ജോവാന്‍ ഡോനോഗ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കീഴില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ അന്താരാഷ്ട്ര കോടതിയിലെ 15 സിറ്റിങ് ജഡ്ജിമാരില്‍ ഒരാളാണ് ഭണ്ഡാരി. കൊവിഡ് സാഹചര്യം കാരണം ഓണ്‍ലൈനായിട്ടായിരുന്നു അദ്ദേഹം കോടതി നടപടികളില്‍ പങ്കെടുത്തത്. 15ല്‍ 13 ജഡ്ജിമാരും റഷ്യക്കെതിരായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. ഇതോടെ 2ന് എതിരെ 13 വോട്ടുകള്‍ക്ക് റഷ്യക്കെതിരായ ഉത്തരവ് പാസായി. അമേരിക്ക, സ്ലൊവാക്യ, ഫ്രാന്‍സ്, മൊറോക്കോ, സൊമാലിയ, ഉഗാണ്ട, ജമൈക്ക, ലെബനന്‍, ജപ്പാന്‍, ജര്‍മനി, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജസ്റ്റിസുമാര്‍ യുക്രൈനിലെ ഓപ്പറേഷനുകള്‍ റഷ്യ നിര്‍ത്തലാക്കണമെന്ന് വോട്ട് ചെയ്തപ്പോള്‍ റഷ്യയും ചൈനയുമാണ് എതിര്‍ത്ത രാജ്യങ്ങള്‍. 

Related News