Loading ...

Home National

കശ്മീര്‍: പരിഹാരമുണ്ട്; പകര്‍ത്താന്‍ തയാറുണ്ടോ?

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രക്ഷോഭങ്ങള്‍ അടുത്തകാലത്തായി രാജ്യത്തെ ജനങ്ങളുടെ അതൃപ്തി പാരമ്യതയിലെത്തിയതിെന്‍റ തെളിവാണ്. തൊഴില്‍രഹിതരുടെയും പട്ടിണിക്കാരുടെയും എണ്ണം വര്‍ധിക്കുകയാണ്; അതോടൊപ്പം രാഷ്ട്രീയ ഭരണാധികാരികളുടെ പാഴ് വാഗ്ദാനങ്ങളും. 'അച്ഛേ ദിന്‍' അല്ല 'ബൂരെ ദിന്‍' ആണിപ്പോള്‍ ജനത്തെ തുറിച്ചുനോക്കുന്നത്. രാഷ്ട്രീയക്കാര്‍ നൂറുകണക്കിനുണ്ടെങ്കിലും നേതൃശൂന്യതയാണ് പ്രശ്നം. നേതാക്കളില്ലാതായതോടെ ഇടപെടലുകള്‍ ഇല്ലാതായിരിക്കുന്നു. കാണാവുന്നതാകെട്ട, അലോസരപ്പെടുത്തുന്ന സംഭവങ്ങള്‍ മാത്രം. തെരുവില്‍ ജനത്തിെന്‍റ വിലാപമാണ്. 2019ലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൗ കരച്ചില്‍ വര്‍ധിച്ചുകൊണ്ടിരിക്കും. ജനാധിപത്യ ചട്ടക്കൂടിെന്‍റ അവശേഷിക്കുന്ന ഭാഗങ്ങള്‍കൂടി തകരുന്നതിന് നാം സാക്ഷിയാകും. രാഷ്ട്രീയ യുദ്ധം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലേക്ക് ചേക്കേറിയതോടെ ഇതിലേറെ ഇനിയെന്തുണ്ടാകാന്‍. അപരനെ കൂടുതല്‍ അകറ്റാനും പുറന്തള്ളാനുമാണ് നമ്മുടെ ഭരണാധികാരികളുടെ ശ്രമം. അതിനാല്‍തന്നെ നിലവിലെ പൊട്ടിത്തെറികള്‍ അവരെ അലട്ടുന്നേയില്ല.

യഥാര്‍ഥത്തില്‍ 2014ലെ വേനല്‍ക്കാലത്ത് ബി.ജെ.പി കേന്ദ്രസ്ഥാനത്തെത്തിയതു മുതല്‍ രാഷ്ട്രീയരംഗം കൂടുതല്‍ കുട്ടിച്ചോറായിരിക്കുകയാണ്. രാഷ്ട്രീയ സംവിധാനത്തെ നിര്‍ലജ്ജമായി ദുരുപയോഗം ചെയ്യുകയാണവര്‍. ഭരണത്തിെന്‍റ പരമ്ബരാഗത കാഴ്ചപ്പാടുകളെല്ലാം മാറി. ഉത്തര്‍പ്രദേശിലെ ബി.എസ്.പി^എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ കുതിപ്പിന് പ്രഹരമേല്‍പിക്കാന്‍ കഴിഞ്ഞെങ്കിലും വരും മാസങ്ങളില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തിയേക്കാവുന്ന അതിക്രമങ്ങളെ കുറിച്ച ആശങ്ക ഭീതിദമാണ്. സംസ്ഥാനത്ത് ഏറ്റുമുട്ടലുകളും ഏറ്റുമുട്ടല്‍ കൊലകളും വര്‍ധിക്കുന്നതിെന്‍റ കണക്ക് മാത്രമല്ല, ചെറിയ കലാപങ്ങളിലൂടെ സൃഷ്ടിക്കുന്ന സാമുദായിക സ്പര്‍ധയും ഇൗ ആശങ്കയെ വര്‍ധിപ്പിക്കുന്നു. ഇതിലൂടെ മൃതാവസ്ഥയിലെത്തിയ മനുഷ്യരുടെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുകയാണ് ഭരണകൂടം. 'മാര്‍, കാത്, ദാര്‍സ്' എന്ന ഫാഷിസ്റ്റ് അജണ്ട കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ 
കശ്മീര്‍ താഴ്വരയില്‍ ഇൗയടുത്തുണ്ടായ കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മാത്രമല്ല, ചില അടിസ്ഥാനപരമായ ചോദ്യങ്ങളുയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതുമാണ്. കൊലകള്‍ പ്രശ്നം പരിഹരിക്കുകയാണോ അല്ലെങ്കില്‍ വിടവ് വര്‍ധിപ്പിക്കുകയാണോ ചെയ്യുന്നത്? ഇൗ വധങ്ങള്‍ക്കൊക്കെ എന്ത് സുതാര്യതയാണുള്ളത്? എന്തുകൊണ്ടാണ് നിരപരാധികളായ ആളുകള്‍ കൂടുതലായി കൊല്ലപ്പെടുന്നത്? എന്തുകൊണ്ടാണ് കൂടുതല്‍ കൂടുതല്‍ കശ്മീരികള്‍ സൈന്യത്തെ വെറുക്കുന്നത്?
താഴ്വരയിലെ സാഹചര്യം മുെമ്ബാരിക്കലുമുണ്ടാകാത്ത വിധം മോശമാണെന്നാണ് കശ്മീരികള്‍ പറയുന്നത്. വിഭജനത്തിെന്‍റ നാള്‍ മുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നത് ശരിയാണ്. ഇത് വളരെ ആഴത്തിലുള്ള ആഘാതമാണ് ആ നാട്ടുകാരില്‍, പ്രത്യേകിച്ച്‌ യുവാക്കളില്‍ സൃഷ്ടിക്കുന്നത്. ജമ്മു^കശ്മീര്‍ സിവില്‍ സൊസൈറ്റി കൂട്ടായ്മ മാര്‍ച്ച്‌ 29ന് പുറത്തുവിട്ട ജമ്മു^കശ്മീരിലെ കുട്ടികളില്‍ ഹിംസയുടെ ആഘാതം' എന്ന റിപ്പോര്‍ട്ടില്‍ '2003 മുതലുള്ള 15 വര്‍ഷത്തിനിടയില്‍ 318 കുട്ടികള്‍ (ഒരു വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവര്‍) കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. എന്നാല്‍, ഇൗ നീചമായ സംഭവങ്ങളിലൊന്നിലും ഇന്നേവരെ പ്രതികളായവരെ ശിക്ഷിച്ചിട്ടില്ല'. കഴിഞ്ഞ 15 വര്‍ഷം ജമ്മു^കശ്മീരിലെ കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ വിലയിരുത്തലാണ് ഇൗ റിപ്പോര്‍ട്ടിലുള്ളത്. പൊതുസുരക്ഷ നിയമപ്രകാരം നൂറു കണക്കിന് കുട്ടികള്‍ പ്രതിയാക്കപ്പെട്ട സംസ്ഥാനത്ത് ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമോ മറ്റോ ആയ സംവിധാനങ്ങളില്ലെന്നുമുള്ള യാഥാര്‍ഥ്യവും റിപ്പോര്‍ട്ട് അടിവരയിടുന്നു.

റിപ്പോര്‍ട്ട് തുടരുന്നു: 'ജമ്മു^കശ്മീരിലെ കുട്ടികള്‍ ലോകത്തിലെ ഏറ്റവും സൈനികവത്കൃതമായ പ്രദേശത്താണ് കഴിയുന്നത്. ഏഴു ലക്ഷം സൈനികര്‍ക്കിടയില്‍ ജീവിക്കുന്ന ഇവര്‍ക്ക് യു.എന്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളായി നിര്‍ണയിച്ചവയൊന്നും അനുഭവിക്കാതെയാണ് കഴിയുന്നത്. 2003 മുതല്‍ 2017 വരെയുള്ള കാലത്ത് 318 കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ ആെക കൊല്ലപ്പെട്ട 4571 സിവിലിയന്മാരുടെ 6.95 ശതമാനം വരും കുട്ടികള്‍. ഇൗ 15 വര്‍ഷക്കാലത്ത് ആകെ 16,436 പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ കൂടുതല്‍ പേരും തീവ്രവാദികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൗ കണക്കനുസരിച്ച്‌ ജമ്മു^കശ്മീരില്‍ ഒാരോ വര്‍ഷവും ശരാശരി 1095 പേര്‍ കൊല്ലപ്പെട്ടു. ഇത് 'സാധാരണ നില തിരിച്ചുവന്നു'  എന്ന സര്‍ക്കാര്‍ അവകാശവാദം പൊളിക്കുന്നു.

തീവ്രവാദത്തെയും പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിെന്‍റ ഭാഗമെന്നോണം നടക്കുന്ന ഇടപെടലുകളില്‍ കുട്ടികള്‍ ഭരണകൂട ഭീകരതയുടെ നേര്‍ ഇരകളാവുകയാണ്.15 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ആകെ കുട്ടികളില്‍ 144 പേരും സൈന്യത്തിനാലോ പൊലീസിനാലോ ആണ്. ഇവരില്‍ 110 പേരും വ്യത്യസ്ത സംഭവങ്ങളിലായി വെടിയേറ്റ് മരിച്ചവരാണ്. എട്ടില്‍ കുറയാത്ത കുട്ടികള്‍ സൈന്യത്തിെന്‍റ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് മരിച്ചത്. 27 പേര്‍ സൈന്യത്തില്‍നിന്ന് രക്ഷപ്പെടാനായി വൂളര്‍ തടാകത്തില്‍ ചാടിയപ്പോള്‍ മുങ്ങിമരിക്കുകയാണുണ്ടായത്.
ഒരു പരിഹാര മാര്‍ഗം 
ആസ്ട്രേലിയന്‍ രാഷ്ട്രീയ ചിന്തകനായ ക്രിസ്റ്റഫര്‍ സ്നിഡെന്‍റ ഇൗയടുത്ത് പ്രസിദ്ധീകരിച്ച 'അണ്ടര്‍സ്റ്റാന്‍ഡിങ് കശ്മീര്‍ ആന്‍ഡ് കശ്മീരീസ്' എന്ന പുസ്തകം ഭരണാധികാരികള്‍ വായിച്ചിരുന്നെങ്കില്‍ ഒരു പരിഹാര മാര്‍ഗം കണ്ടെത്താനാവുമായിരുന്നു. എന്നാലിത് കശ്മീര്‍ പ്രശ്നത്തിന് ഭരണാധികാരികള്‍ ആത്മാര്‍ഥമായി തന്നെ പരിഹാരം ആഗ്രഹിക്കുന്നെങ്കില്‍ മാത്രമേ വിജയിക്കൂ. കശ്മീരിലെ സാഹചര്യത്തെ കുറിച്ചറിയാന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണത്. താഴ്വരയുടെ യാഥാര്‍ഥ്യം സമ്ബൂര്‍ണമായും അദ്ദേഹം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്നിഡന്‍ എഴുതുന്നു: '1957 മുതല്‍ ജമ്മു^കശ്മീര്‍ ജനത ഒരിക്കലും അന്താരാഷ്ട്ര പദവി അവരുടെ സംസ്ഥാനത്തിന് ആവശ്യപ്പെട്ടിട്ടില്ല.

ഒരു സാധാരണ ഇന്ത്യക്കാരനോ പാകിസ്താനിയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത വിഷമതകളും ബുദ്ധിമുട്ടുകളും അവരനുഭവിക്കേണ്ടി വരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും പരസ്പരം അകറ്റിയ നിയന്ത്രണ രേഖ, വമ്ബിച്ച സൈനിക സന്നാഹത്തിെന്‍റ സാന്നിധ്യം, സൈനിക ഒാപറേഷനുകളുടെ ഭാഗമായും മറ്റുമുണ്ടാകുന്ന മറ്റു തടസ്സങ്ങള്‍, നിയന്ത്രണ രേഖക്ക് ഇരു പുറത്തുനിന്നും നിരന്തരമുണ്ടാകുന്ന ചെറിയ ആക്രമണങ്ങള്‍ എന്നിവയെല്ലാം ഇവരനുഭവിക്കുന്ന പ്രയാസങ്ങളാണ്. അതിനാല്‍, എങ്ങനെയായാലും ഇൗ പ്രശ്നം പരിഹരിക്കപ്പെടുന്നത് അവര്‍ക്ക് ഗുണകരമാകും.'

ക്രിസ്റ്റഫര്‍ സ്നിഡന്‍ താഴ്വരയിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ പറയുേമ്ബാള്‍ വാക്കുകള്‍ വിഴുങ്ങുന്നില്ല. അദ്ദേഹം പറയുന്നു: 'ഇന്ത്യയും പാകിസ്താനും തമ്മിലെ കഴിഞ്ഞ 67 വര്‍ഷത്തെ കശ്മീര്‍ പ്രശ്നത്തിെന്‍റ ഒരുഘട്ടത്തിലും പരിഹാരമാര്‍ഗം സംബന്ധിച്ച്‌ ജമ്മു^കശ്മീര്‍ ജനതയുടെ അഭിപ്രായം പരിഗണിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ ജന്മനാടിനെയും സംസ്ഥാനത്തെയും കുറിച്ച തര്‍ക്കമെന്ന നിലയില്‍ കശ്മീര്‍ പ്രശ്നത്തിലെ ആദ്യ കക്ഷി അവിടത്തെ ജനതയാണെന്ന സത്യമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. 1947ല്‍ കശ്മീര്‍ രാജാവ് രാജ്യത്തെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിക്കുന്നതിനു മുമ്ബ് ഇക്കാര്യത്തില്‍ പോരാട്ടത്തിനിറങ്ങിയ ജമ്മു^കശ്മീരികള്‍തന്നെയാണ് ഇൗ പ്രശ്നത്തിലെ ആദ്യ കക്ഷി'.

തുറന്നടിക്കുന്ന ഇൗ പ്രത്യേകതയുള്ളതോടൊപ്പം തന്നെ പരിഹാരവും അദ്ദേഹം മുന്നോട്ടുവെക്കുന്നു 'ഇന്ത്യക്കും പാകിസ്താനും ഇൗ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം, കാര്യങ്ങള്‍ കശ്മീര്‍ ജനതക്ക് വിട്ടുനല്‍കുക എന്നതില്‍ പരസ്പരം അംഗീകരിക്കലാണ്. അവരെ വിഷയം ചര്‍ച്ച ചെയ്യാനും സംവദിക്കാനും അവരുടെ മണ്ണിെന്‍റ കാര്യത്തില്‍ തീരുമാനമെടുക്കാനും അനുവദിക്കുക. ഇന്ത്യക്കും പാകിസ്താനും ഇത് ഷിംല കരാറിെന്‍റ അടിസ്ഥാനത്തില്‍ സാധ്യമാണ്. പരസ്പരം അംഗീകരിക്കുന്ന സമാധാനപരമായ മാര്‍ഗത്തിലൂടെയോ ഇരുകക്ഷികളും ചേര്‍ന്നുള്ള കൂടിയാലോചനകളിലൂടെേയാ പ്രശ്നം പരിഹരിക്കാമെന്നാണ് കരാറിലുള്ളത്. അതിനാല്‍ ഇരു രാജ്യങ്ങളും പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ജമ്മു^കശ്മീരികളെ ഏല്‍പിക്കണം.

ജനം തീരുമാനിക്കെട്ട എന്നതാണ് എെന്‍റ ഇൗ വിഷയത്തിലുള്ള സമീപനം'. ക്രിസ്റ്റഫര്‍ സ്നിഡന്‍ വളരെ സമഗ്രമായി തയാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ പ്രശ്നത്തിെന്‍റ ഒരോ സൂക്ഷ്മ വശങ്ങളും വിശദീകരിക്കുന്നുണ്ട്. ഹവായിലെ ഏഷ്യ പസഫിക് സെന്‍റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ പ്രഫസറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം താഴ്വരയിലെ ജനങ്ങളുമായി നേരില്‍ സംസാരിച്ചാണ് ഇത് തയാറാക്കിയത്. ന്യൂഡല്‍ഹിയിലെയും ശ്രീനഗറിലെയും ഭരണാധികാരികള്‍ ഇൗ പുസ്തകം വായിച്ച്‌, സ്നിഡെന്‍റ പരിഹാര നിര്‍ദേശം മനസ്സിരുത്തി പഠിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

Courtsey: Madhyamam

Related News