Loading ...

Home Education

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം; ഓപ്ഷന്‍ സമര്‍പ്പണം 29 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ ഈ മാസം 29ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി രണ്ടിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

പ്രവേശന പരീക്ഷ കമീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2021 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ അലോട്ട്മെന്‍റ് മെമ്മോയില്‍ രേഖപ്പെടുത്തിയ തുക ഓണ്‍ലൈന്‍ പേമെന്‍റ് മുഖേനയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖേനയോ ഒടുക്കിയശേഷം ഫെബ്രുവരി മൂന്ന് മുതല്‍ ഏഴിന് വൈകീട്ട് നാലിനകം കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം.

ഇഷ്ട കോളജുകളിലേക്ക് ഓപ്ഷന്‍ ആദ്യഘട്ടത്തില്‍

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ആദ്യ ഘട്ടത്തില്‍ തന്നെ ഓപ്ഷന്‍ നല്‍കണം. പുതുതായി കോളജുകള്‍ ഉള്‍പ്പെടുത്താത്ത പക്ഷം തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിന് പുതുതായി ഓപ്ഷന്‍ നല്‍കാന്‍ അനുവദിക്കില്ല. അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പങ്കെടുപ്പിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യുമെന്നുറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. വിവിധ കാരണങ്ങളാല്‍ റാങ്ക് ലിസ്റ്റുകളില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. എന്നാല്‍, ഈ വിദ്യാര്‍ഥികള്‍ ഈ മാസം 28ന് വൈകീട്ട് മൂന്നിനകം ഫലം പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാത്ത പക്ഷം ഓപ്ഷനുകള്‍ അലോട്ട്മെന്‍റിനായി പരിഗണിക്കില്ല.

സംവരണ ശതമാനം ഇങ്ങനെ

സ്റ്റേറ്റ് മെറിറ്റ്- 50

മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്)- 10

എസ്.ഇ.ബി.സി- 30

(ഈഴവ- 9, മുസ്ലിം- 8, പിന്നാക്ക ഹിന്ദു- 3, ലത്തീന്‍ കത്തോലിക്ക- 3, ധീവര, അവാന്തര വിഭാഗങ്ങള്‍- 2, വിശ്വകര്‍മ, അവാന്തര വിഭാഗങ്ങള്‍- 2, കുശവ, അനുബന്ധ സമുദായങ്ങള്‍- 1, പിന്നാക്ക കൃസ്ത്യന്‍- 1, കുടുംബി- 1)

എസ്.സി- 8

എസ്.ടി- 2

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ എസ്.സി- 70, എസ്.ടി- 2, സ്റ്റേറ്റ് മെറിറ്റ്- 13 എന്നിങ്ങനെയായിരിക്കും സീറ്റ് വിഹിതം. കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ 35 ശതമാനം സീറ്റുകള്‍ ഇ.എസ്.ഐ കോര്‍പറേഷനില്‍ ഇന്‍ഷുര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്കായിരിക്കും. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡെന്‍റല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡെന്‍റല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ഈ ഘട്ടത്തില്‍ ഓപ്ഷന്‍ സമര്‍പ്പിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് ജനനസ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാര്‍ഥികളെയും ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും.
മെഡിക്കല്‍ കോളജുകളും സീറ്റും
ഗവ. മെഡിക്കല്‍ കോളജുകള്‍
തിരുവനന്തപുരം- 250
കൊല്ലം- 110
ആലപ്പുഴ- 175
കോട്ടയം- 175
എറണാകുളം -110
തൃശൂര്‍- 175
പാലക്കാട്- 100
മഞ്ചേരി- 110
കോഴിക്കോട്- 250
കണ്ണൂര്‍ പരിയാരം- 100
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍
അമല, തൃശൂര്‍- 100
അസീസിയ, കൊല്ലം- 100
ബിലീവേഴ്സ് ചര്‍ച്ച്‌, തിരുവല്ല- 100
എം.ഇ.എസ്, പെരിന്തല്‍മണ്ണ- 150
ശ്രീഗോകുലം, വെഞ്ഞാറമൂട്- 150
ജൂബിലി മിഷന്‍, തൃശൂര്‍- 100
പി.കെ ദാസ്, ഒറ്റപ്പാലം- 150
മലങ്കര, കോലഞ്ചേരി- 100
മലബാര്‍, കോഴിക്കോട്- 150
പുഷ്പഗിരി, തിരുവല്ല -100
ട്രാവന്‍കൂര്‍, കൊല്ലം- 150
കെ.എം.സി.ടി കോഴിക്കോട്- 150
കരുണ, പാലക്കാട്- 100
ശ്രീനാരായണ, എറണാകുളം- 100
കാരക്കോണം സി.എസ്.ഐ- 150
മൗണ്ട് സിയോണ്‍ പത്തനംതിട്ട- 100
അല്‍ അസ്ഹര്‍ തൊടുപുഴ- 150
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് വയനാട്- 150
എസ്.യു.ടി, തിരുവനന്തപുരം- 100  ഫീസ് 
ഗവ. മെഡിക്കല്‍ കോളജ് -എം.ബി.ബി.എസ് -27580 രൂപ
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 6,61,168 രൂപ മുതല്‍ 7,65,400 രൂപ വരെ. കോളജ് തിരിച്ചുള്ള ഫീസ് ഘടന പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഗവ. ഡെന്‍റല്‍ കോളജ്, ബി.ഡി.എസ് -25380 രൂപ
സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകള്‍ - 3,21,300 രൂപ

Related News