Loading ...

Home National

ഇന്തോ-പസഫിക് വാണിജ്യമേഖലയുമായി കൈകോര്‍ക്കാന്‍ തായ്‌വാന്‍

തായ്‌പേയ്: ചൈനയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്തോ-പസഫിക് മേഖലാ സഖ്യത്തിനൊപ്പം ചേരാന്‍ തായ്‌വാനും.ക്വാഡ് സഖ്യം ശക്തമായ പ്രതിരോധം തീര്‍ത്തിരിക്കുന്ന പസഫിക് മേഖലയില്‍ വാണിജ്യ രംഗവുമായി കൈകോര്‍ക്കാനാണ് തായ്‌വാന്റെ തീരുമാനം. അമേരിക്ക നേതൃത്വം കൊടുക്കുന്ന വാണിജ്യ സംഖ്യത്തിലാണ് തായ്വാവാനും പങ്കാളിയാകുന്നത്.

ജോ ബൈഡന്‍ ആഗ്രഹിച്ചതുപോലെ തായ്‌വാന്‍ പസഫിക്കിലെ വാണിജ്യ മേഖലയില്‍ സജീവമാകാനാണ് തായ്വാന്‍ കച്ചമുറുക്കുന്നത്. ഭരണകൂടം അതുമായി ബന്ധപ്പെട്ട നയങ്ങളുടെ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് ലോകത്തിലെ ഇലട്രോണിക്‌സ് നിര്‍മ്മാണ രംഗത്ത് തായ്‌വാന്‍ ഏറെ കരുത്തുള്ള രാജ്യമാണ്. സെമികണ്ടക്ടറുകളുടേയും ചിപ്പുകളുടേയും നിര്‍മ്മാണത്തില്‍ ആഗോള തലത്തിലെ മാന്ദ്യം ഇല്ലാതാക്കാന്‍ തായ്‌വാന് മാത്രമേ സാധിക്കൂവെന്നും ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നടത്തിയ തായ് വാന്‍ കേന്ദ്രീകൃത വാണിജ്യ കാര്യ സമിതിയുടെ 70-ാം വാര്‍ഷിക ചര്‍ച്ചയിലാണ് പസഫിക്കിലെ സഖ്യത്തില്‍ ധാരണയായത്.

ഇന്തോ-പസഫിക് മേഖലയില്‍ ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്താണ് ട്രംപിന്റെ സമയത്ത് ക്വാഡ് സഖ്യം രൂപീകരിക്കപ്പെട്ടത്. തുടര്‍ന്ന് കൊറോണ കാലത്തും ലഡാക്കിലെ സംഘര്‍ഷ സമയത്തും ചൈനയെ ശക്തമായി പ്രതിരോധിച്ച ഇന്ത്യയെ പസഫിക്കിലേക്ക് ഇടപെടുത്തുന്നതിലും അമേരിക്ക വിജയിച്ചു. ഓസ്‌ട്രേലിയക്കും ജപ്പാനും നാവിക മേഖലയില്‍ ഇന്ന് ഏറെ സഹായമായി നില്‍ക്കുന്നത് നിലവില്‍ ഇന്ത്യ നാവിക സേനയുടെ അനുഭവ സമ്ബത്താണ്.




Related News